Latest NewsIndiaNewsCrime

ജനിക്കാനിരിക്കുന്നത് പെണ്‍കുഞ്ഞെന്ന് കരുതി ഭാര്യയുടെ വയര്‍ അരിവാൾ കൊണ്ട് പിളര്‍ന്ന് ഭര്‍ത്താവ്

ലഖ്‌നൗ : ഭാര്യ ആറാമതും ജന്മം നല്‍കാനിരിക്കുന്നത് പെണ്‍കുഞ്ഞെിനെയെന്ന് കരുതി ഭര്‍ത്താവ് അരിവാള്‍ കൊണ്ട് വയര്‍ പിളര്‍ന്നു. ആക്രമണത്തില്‍ ഗര്‍ഭസ്ഥ ശിശു കൊല്ലപ്പെട്ടു. കൊല്ലപ്പെട്ട ഗര്‍ഭസ്ഥ ശിശു ആണ്‍കുഞ്ഞായിരുന്നു. അനിത എന്ന സ്ത്രീ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. ഉത്തര്‍പ്രദേശിലെ ബറേലിയില്‍ ശനിയാഴ്ചയായിരുന്നു ദാരുണമായ സംഭവം നടന്നത്.

അനിതാ ദേവിക്കും ഭർത്താവ് പന്നാലാലിനും നേരത്തെ ജനിച്ച അഞ്ച് കുട്ടികളും പെൺകുഞ്ഞുങ്ങളായിരുന്നു. ആറാമത് ജനിക്കാനിരിക്കുന്നത് പെൺകുഞ്ഞാണെന്ന ഗ്രാമത്തിലെ പൂജാരിയുടെ വാക്ക് വിശ്വസിച്ച് മദ്യപിച്ചെത്തിയ പന്നാലാൽ ഗർഭച്ഛിദ്രം നടത്താൻ ഭാര്യയോട് ആവശ്യപ്പെട്ടു.

പന്നാലാലിനോട് വഴക്കിട്ട അനിത ഗർഭച്ഛിദ്രത്തിന് താൻ തയാറല്ലെന്ന് അറിയിക്കുകയായിരുന്നു. തുടർന്ന് നടന്ന വാക്കേറ്റത്തിനൊടുവിലായിരുന്നു ആക്രമണം. അരിവാൾ കൊണ്ട് വയറുകീറിമുറിച്ചായിരുന്നു ആക്രമണം നടന്നറിയാതെയായിരുന്നു പന്നാലാലിന്റെ സമാനതകളില്ലാത്ത ക്രൂരത്. ഭാര്യയുടെ ഉദരത്തിൽ വളരുന്നത് ആൺകുഞ്ഞാണെന്ന് അത.

അനിതയുടെ നിലവിളി കേട്ട് ഓടിയെത്തിയ അയൽവാസികളാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്. ഗർഭപാത്രത്തിന് ഗുരുതരമായി പരിക്കേറ്റതിനാൽ വീണ്ടും ഗർഭം ധരിക്കാൻ ഇവർക്ക് സാധിക്കില്ലെന്ന് ഡോക്‌ടർമാർ അറിയിച്ചു. അറസ്റ്റിലായ പന്നാലാലിനെ കോടതിയിൽ ഹാജരാക്കിയ ശേഷം ജയിലിലടച്ചു. വധശ്രമത്തിന് കേസെടുത്തിട്ടുണ്ടെന്നും ഗർഭസ്ഥ ശിശുവിനെ കൊലപ്പെടുത്തിയതിന് മറ്റു വകുപ്പുകൾ കൂടി ഇയാൾക്കെതിരെ ചുമത്തുമെന്നും പൊലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button