KeralaLatest NewsNews

സമൂഹത്തിന്റെ നാനാഭാഗത്തു നിന്നും എതിര്‍പ്പ് നേരിട്ട് നാണം കെട്ട ഭാഗ്യലക്ഷ്മിയ്ക്കും കൂട്ടര്‍ക്കും പൊലീസില്‍ നിന്ന് പുതിയ അറിയിപ്പ് : വീണ്ടും നിയമോപദേശം തേടി പൊലീസ്

തിരുവനന്തപുരം: സമൂഹത്തിന്റെ നാനാഭാഗത്തു നിന്നും എതിര്‍പ്പ് നേരിട്ട് നാണം കെട്ട ഭാഗ്യലക്ഷ്മിയ്ക്കും കൂട്ടര്‍ക്കും പൊലീസില്‍ നിന്ന് പുതിയ അറിയിപ്പ് .  ഭാഗ്യലക്ഷ്മിക്കെതിരായ കേസില്‍ പൊലീസ് വീണ്ടും നിയമോപദേശം തേടി. ഭാഗ്യലക്ഷ്മിക്കും സുഹൃത്തുക്കള്‍ക്കുമെതിരെ ചുമത്തിയ വകുപ്പുകള്‍ സംബന്ധിച്ചാണ് പൊലീസ് നിയമോപദേശം തേടിയത്. വിജയ് പി നായരുടെ മുറിയില്‍ നിന്നെടുത്ത ലാപ്‌ടോപ്പും മൊബൈലും പൊലീസിന് കൈമാറിയിരുന്നു. പ്രതികള്‍ക്കെതിരെ ചുമത്തിയ മോഷണകുറ്റം നിലനില്‍ക്കുമോയെന്നാണ് പൊലീസ് പരിശോധിക്കുന്നത്. ഉടന്‍ അറസ്റ്റിലേക്ക് നീങ്ങേണ്ടെന്നും തീരുമാനമായി.

Read Also :  സംസ്ഥാനത്ത് അതീവ ഗുരുതരം : സംസ്ഥാനത്ത് ഇന്ന് 11755 പേര്‍ക്ക് കോവിഡ് സ്ഥിരീകരണം

അശ്ലീല യൂട്യൂബര്‍ വിജയ് പി നായരെ ആക്രമിച്ചുവെന്ന കേസില്‍ ചലച്ചിത്ര പ്രവര്‍ത്തക ഭാഗ്യലക്ഷ്മിയും ഒപ്പമുണ്ടായിരുന്ന ദിയ സനയും ശ്രീലക്ഷ്മി അറയ്ക്കലും ഒളിവിലാണെന്നാണ് പൊലീസ് പറയുന്നത്. ഇവര്‍ക്ക് ഇന്നലെ കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചിരുന്നു. ഇവരുടെ അറസ്റ്റ് ഒഴിവാക്കാനാകില്ലെന്നും, അന്വേഷണം തുടരുകയാണെന്നും പൊലീസ് വ്യക്തമാക്കി. മൂവരുടെയും മുന്‍കൂര്‍ ജാമ്യാപേക്ഷയെ സര്‍ക്കാര്‍ കോടതിയില്‍ ശക്തമായി എതിര്‍ത്തിരുന്നു. </p>

സ്ത്രീകളെ മോശമായി പരാമര്‍ശിക്കുന്ന യുട്യൂബ് വീഡിയോ പ്രചരിപ്പിച്ച വിജയ് പി നായരെ ലോഡ്ജ് മുറിയില്‍ കയറി മര്‍ദ്ദിക്കുകയും അസഭ്യം പറയുകയും ചെയ്തുവെന്നും ലാപ്‌ടോപ്പും മൊബൈല്‍ ഫോണും മോഷ്ടിച്ചുവെന്നുമാണ് തമ്പാനൂര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ്. ജാമ്യമില്ലാവകുപ്പ് പ്രകാരം രജിസ്റ്റര്‍ ചെയ്ത കേസിലാണ് മുന്‍കൂര്‍ ജാമ്യം തേടി ഭാഗ്യലക്ഷ്മി, ദിയ സന, ശ്രീലക്ഷ്മി എന്നിവര്‍ കോടതിയെ സമീപിച്ചത്.

ജാമ്യാപേക്ഷയെ പ്രോസിക്യൂഷന്‍ ശക്തമായി എതിര്‍ത്തിരുന്നു. പ്രതികള്‍ നിയമം കൈയിലെടുത്തുവെന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം. ഈ വാദം അംഗീകരിച്ചാണ് വിധി.

shortlink

Related Articles

Post Your Comments

Related Articles


Back to top button