കോവിഡ് ബാധിച്ച് മൂന്നാഴ്ചയോളം നീണ്ട ആശുപത്രി വാസത്തിനൊടുവില്‍ തെന്നിന്ത്യൻ താരം രാജശേഖര്‍ വീട്ടിലേക്ക് മടങ്ങി. ഹൈദരാബാദിലെ സിറ്റി ന്യൂറോ സെന്റര്‍ ആശുപത്രിയിലായിരുന്നു നടന്‍ ചികില്‍സയിലായിരുന്നത്.
കോവിഡ് ബാധിച്ച് അത്യാസന്ന നിലയിലായിരുന്നു താരം. തുടര്‍ന്ന് പിതാവിന്റെ ആരോഗ്യം വീണ്ടെടുക്കാന്‍ പ്രാര്‍ത്ഥിക്കണമെന്ന് ആരാധകരോട് മകള്‍ സോഷ്യല്‍ മീഡിയയിലൂടെ ആവശ്യപ്പെട്ടിരുന്നു. കോവിഡ് ബാധിച്ച് അതീവ ഗുരുതരാവസ്ഥയിലായ രാജശേഖറിന് പ്ലാസ്മ തെറാപ്പിയും സൈറ്റോസോര്‍ബ് ഡിവൈസ് തെറാപ്പിയും നല്‍കിയിരുന്നു.
കഴിഞ്ഞദിവസം രാത്രിയാണ് കോവിഡ് മുക്തനായതിനു പിന്നാലെ താരത്തെ ഡിസ്ചാര്‍ജ് ചെയ്ത് വീട്ടിലേക്ക് മാറ്റിയത്. നടനും ഭാര്യയും നില്‍ക്കുന്ന ചിത്രം സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഒക്ടോബര്‍ 22 നാണ് രാജശേഖറിന് കോവിഡ് സ്ഥിരീകരിക്കുന്നത്.
Post Your Comments