Latest NewsNewsIndia

ബോസ് എന്നറിയപ്പെട്ട ബിനീഷ് കോടിയേരിയുടെ നേതൃത്വത്തിലുള്ള മയക്കുമരുന്ന് കേസ് പുതിയ വഴിതിരിവിലേക്ക്

ബംഗളൂരു: ബോസ് എന്നറിയപ്പെട്ട ബിനീഷ് കോടിയേരിയുടെ നേതൃത്വത്തിലുള്ള മയക്കുമരുന്ന് കേസ് പുതിയ വഴിതിരിവിലേക്ക്. കേസില്‍ അറസ്റ്റിലായ ബിനീഷ് കോടിയേരിയുടെ ഡ്രൈവര്‍ അനി കുട്ടന്‍ അനൂപിന്റെ അക്കൗണ്ടിലേക്ക് വലിയ തുക നിക്ഷേപിച്ചതായി അന്വേഷണ സംഘം കണ്ടെത്തി. ബിനീഷിന്റെ വീട്ടില്‍ നിന്നും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടേറ്റ് കണ്ടെടുത്ത ഡെബിറ്റ് കാര്‍ഡ് അക്കൗണ്ടിലേക്കാണ് പണം അയച്ചിരിക്കുന്നത്. ഇതിന്റെ ഉറവിടം വ്യക്തമല്ലെന്നും തുടര്‍ അന്വേഷണത്തിനായി അനി കുട്ടനെ ചോദ്യം ചെയ്യണമെന്നും ഇ.ഡി കോടതിയില്‍ ആവശ്യപ്പെട്ടു.

Read Also :സിപിഎമ്മിന്റേയും ഇടതുപക്ഷത്തിന്റേയും നാളുകള്‍ എണ്ണപ്പെട്ടു കഴിഞ്ഞു… ജനങ്ങള്‍ വിഡ്ഢികളല്ല… കെ.സുരേന്ദ്രന്‍ …. സ്വര്‍ണക്കടത്തിന് ജലീലിനെ കൂടാതെ മറ്റ് രണ്ട് മന്ത്രിമാര്‍ സഹായം ചെയ്തു

ഈ പണവുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് ബിനീഷ് വ്യക്തമായ മറുപടി നല്‍കിയില്ലെന്നും ഇ.ഡി കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. ബിനീഷുമായി വലിയ സാമ്പത്തിക ഇടപാടുകള്‍ നടത്തിയ മറ്റൊരാളാണ് അരുണ്‍ എസ്. ഇയാള്‍ ബിനീഷിന്റെ അക്കൗണ്ടിലേക്ക് വലിയ തുക നിക്ഷേപിക്കുകയും പിന്‍വലിക്കുകയും ചെയ്തിട്ടുണ്ടെന്നും അന്വേഷണ സംഘം പറയുന്നു. ബിനീഷിന് ജാമ്യം അനുവദിച്ചാല്‍ സാമ്പത്തിക ഇടപാടുകാരെ സ്വാധീനിക്കാനും ,രാജ്യം വിടാനും സാദ്ധ്യതയുണ്ടെന്നും ഇ.ഡി കോടതിയില്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button