Latest NewsIndia

ബീഹാർ ഫലം പ്രചോദനം, പശ്ചിമ ബംഗാളിലും ഉത്തര്‍പ്രദേശിലും മത്സരിക്കുമെന്ന് – ഉവൈസി

ഹൈദരാബാദ്: ബിഹാറിലെ വിജയത്തിന് പിന്നാലെ വരാനിരിക്കുന്ന പശ്ചിമ ബംഗാള്‍, ഉത്തര്‍ പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പിലും മത്സരിക്കാനൊരുങ്ങി  എ.ഐ.എം.ഐ.എം പ്രസിഡന്‍റ് അസദുദ്ദീന്‍ ഉവൈസി. ബി.ജെ.പി വിരുദ്ധ വോട്ടുകള്‍ ഭിന്നിപ്പിക്കുന്നെന്ന ആരോപണത്തോട് തങ്ങളും ഒരു രാഷ്ട്രീയപാര്‍ട്ടിയാണെന്നും മത്സരിക്കാന്‍ അവകാശമുണ്ടെന്നുമായിരുന്നു ഉവൈസിയുടെ മറുപടി. ബിഹാറിലെ വിജയത്തിന് പിന്നാലെ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ഉവൈസി.

ബിഹാര്‍ വിജയത്തില്‍ സന്തോഷവാനാണെന്നും സീമാഞ്ചല്‍ മേഖലയിലെ നീതിക്കായി പോരാടുമെന്നും ഉവൈസി കൂട്ടിച്ചേര്‍ത്തു.”നിങ്ങള്‍ ഞങ്ങളോട് തെരഞ്ഞെടുപ്പില്‍ മത്സരിക്കരുതെന്നാണ് പറയുന്നത്. നിങ്ങള്‍ (കോണ്‍ഗ്രസ്) മഹാരാഷ്ട്രയില്‍ ശിവസേനയുടെ മടിയിലാണ് ഇരിക്കുന്നത്. ഞങ്ങളെന്തിനാണ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതെന്ന് ചോദിക്കുന്നവരോട് എനിക്ക് പറയാനുള്ളത് ഞാന്‍ പശ്ചിമബംഗാളിലും ഉത്തര്‍ പ്രദേശിലുമെല്ലാം മത്സരിക്കും എന്നാണ്” -ഉവൈസി പ്രതികരിച്ചു.

മുസ്ലിം വോട്ടുകള്‍ നിര്‍ണായക സ്വാധീനം ചെലുത്തുന്ന ബംഗാളിലും ഉത്തര്‍പ്രദേശിലും ഉവൈസി മത്സരിച്ചേക്കുമെന്ന വാര്‍ത്ത മമത ബാനര്‍ജിയും സമാജ് വാദി പാര്‍ട്ടിയും അടക്കമുള്ള പാർട്ടികൾക്ക് തിരിച്ചടിയാണെന്നാണ് സൂചന. 2022ലെ ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പില്‍ മത്സരിക്കും. ആരുമായി സഖ്യമുണ്ടാക്കുമെന്നത് അപ്പോള്‍ പറയുമെന്നും ഉവൈസി കൂട്ടിച്ചേര്‍ത്തു. എ.ഐ.എം.ഐ.എം നിലപാടിനെ രൂക്ഷമായി വിമര്‍ശിച്ച്‌ കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു.

read also: മുകേഷ് എംഎൽഎ സ്വപ്നയുടെ ഫോണിലേക്ക് വീഡിയോ കോളുകൾ ചെയ്തതിനു തെളിവുകൾ പുറത്തു വിട്ട് ചാനൽ

മഹാസഖ്യത്തിെന്‍റ വോട്ടുകള്‍ ഭിന്നിപ്പിക്കുന്ന ഉവൈസിയുടെ പാര്‍ട്ടി, ബി.ജെ.പിയുടെ സഖ്യകക്ഷിയെപ്പോലെയാണെന്ന് ലോക്സഭയിലെ കോണ്‍ഗ്രസ് നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി കുറ്റപ്പെടുത്തിയിരുന്നു. വോട്ട് ഭിന്നിപ്പിക്കുന്ന ഉവൈസി ബി.ജെ.പിയുടെ ബി ടീമാണെന്ന് കോണ്‍ഗ്രസ് അടക്കമുള്ള പാര്‍ട്ടികള്‍ ആരോപിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button