KeralaLatest NewsNews

കേന്ദ്ര ഏജന്‍സിക്കെതിരായ ശബ്ദരേഖ സ്വപ്ന സുരേഷിന്റെത് തന്നെയെന്ന് ഉറപ്പിക്കാതെ ജയില്‍ വകുപ്പിന്റെ റിപ്പോര്‍ട്ട്

തിരുവനന്തപുരം; വിമാനത്താവളം വഴി സ്വര്‍ണക്കടത്ത് നടത്തിയ കേസില്‍ കേന്ദ്ര ഏജന്‍സിക്കെതിരായ ശബ്ദരേഖ സ്വപ്ന സുരേഷിന്റെത് തന്നെയെന്ന് ഉറപ്പിക്കാതെ ജയില്‍ വകുപ്പിന്റെ റിപ്പോര്‍ട്ട്എത്തിയിരിക്കുന്നു. ശബ്ദം തന്റെതിന് സാമ്യമുണ്ടെന്ന് സ്വപ്ന പറഞ്ഞെന്നാണ് ജയില്‍ ഡിഐജിയുടെ റിപ്പോര്‍ട്ടില്‍ പറയുകയാണ്. ഈ സാഹചര്യത്തിൽ നിജസ്ഥിതി കണ്ടെത്താന്‍ അന്വേഷണം വേണമെന്നാണ് ജയില്‍ വകുപ്പിന്റെ നിലപാട് അറിയിച്ചിരിക്കുകയാണ്.

മുഖ്യമന്ത്രിയെ കുടുക്കാന്‍ കേന്ദ്ര ഏജന്‍സി ശ്രമിക്കുന്നുവെന്ന് വെളിപ്പെടുത്തുന്ന ശബ്ദരേഖ എപ്പോള്‍ ആരോട് പറഞ്ഞെന്നോ ആര് റെക്കോഡ് ചെയ്തെന്നോ അറിയില്ലെന്നാണ് സ്വപ്നയുടെ വിശദീകരണം എത്തിയിരിക്കുന്നത്. അതിനാല്‍ ഉറവിടം കണ്ടെത്താന്‍ പൊലീസ് അന്വേഷണം വേണമെന്ന് ജയില്‍ മേധാവി ഋഷിരാജ് സിങ് പറയുകയുണ്ടായി. ഇതോടെ വെട്ടിലായിരിക്കുന്നത് പൊലീസാണ്.
എന്ത് വകുപ്പ് പ്രകാരം കേസെടുത്ത് അന്വേഷിക്കുമെന്നാണ് പൊലീസിന്റെ ആശയക്കുഴപ്പം. ശബ്ദരേഖ വ്യാജമായി തയാറാക്കിയതാണെന്ന് സ്വപ്നയ്ക്ക് പരാതിയില്ലാത്തതിനാൽ അതില്‍ ഒരു കുറ്റകൃത്യമില്ല. മാത്രവുമല്ല, ശബ്ദരേഖ പുറത്തുവിട്ടതില്‍ പരാതിയുണ്ടെന്ന് സ്വപ്ന പറഞ്ഞിട്ടുമില്ല. ഈ രണ്ട് സാഹചര്യം കേസെടുക്കുന്നതിന് തടസ്സമെന്നാണ് പൊലീസിന്റെ പ്രാഥമിക വിലയിരുത്തല്‍ ഉള്ളത്.

എന്നാല്‍ ഡിജിപി റാങ്കിലുള്ള ജയില്‍ മേധാവി നല്‍കിയ പരാതി എഴുതി തള്ളാനുമാവില്ല. ശബ്ദരേഖയിലെ ഉള്ളടക്കം ഗുരുതരമെന്ന് സിപിഎം നിലപാടെടുത്തിട്ടുമുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button