Latest NewsNewsInternational

നാഗ്രോട്ട ഭീകരാക്രമണം, പിന്നില്‍ പാകിസ്ഥാന്‍ : പാകിസ്ഥാനെതിരെ ശക്തമായ തെളിവുകള്‍ ലോകരാഷ്ട്രങ്ങള്‍ക്ക് മുന്നില്‍ തുറന്നു കാട്ടി ഇന്ത്യ

ന്യൂഡല്‍ഹി: ജമ്മു കാശ്മീരിലെ നാഗ്രോട്ടയില്‍ ഉണ്ടായ ഭീകരാക്രമണത്തിനു പിന്നില്‍ പാകിസ്ഥാനാണെന്ന് ശക്തമായ തെളിവുകള്‍. പാകിസ്ഥാന്റെ പങ്കുവ്യക്തമാക്കുന്ന തെളിവുകള്‍ അന്താരാഷ്ട്ര സമൂഹത്തിന് കൈമാറി ഇന്ത്യ. അതിര്‍ത്തി കടന്നുള്ള ഭീകരതയെ പാകിസ്ഥാന്‍ എങ്ങനെ പിന്തുണയ്ക്കുന്നു എന്നതിനുള്ള തെളിവുകളാണ് ഇന്ത്യയുടെ വിദേശകാര്യ സെക്രട്ടറി ഹര്‍ഷ വര്‍ദ്ധന്‍ വിദേശ പ്രതിനിധികള്‍ക്ക് കൈമാറിയത്.

Read Also : മുഖ്യമന്ത്രി പിണറായി വിജയന്റെ തന്നിഷ്ടം ഇനി നടക്കില്ല… ഭരണത്തില്‍ സീതാറാം യെച്ചൂരി ഇടപെടുന്നു… സര്‍ക്കാര്‍ തീരുമാനങ്ങളില്‍ ഇനി കേന്ദ്രനേതൃത്വത്തിന്റെ അഭിപ്രായം

യുഎസ്, റഷ്യ, ഫ്രാന്‍സ്, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങളിലെ പ്രതിനിധികളുമായാണ് വിദേശകാര്യ സെക്രട്ടറി ഹര്‍ഷ് വര്‍ദ്ധന്‍ വിവരങ്ങള്‍ പങ്കുവച്ചത്. എന്നാല്‍ ഇത് സംബന്ധിക്കുന്ന തെളിവുകള്‍ ചൈനയ്ക്ക് കൈമാറിയിട്ടില്ല. നാഗ്രോട്ടയില്‍ കൊല്ലപ്പെട്ട നാല് ഭീകരരും പത്താന്‍കോട്ട് ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരന്‍ കാസീം ജാന്റെ കീഴില്‍ പരിശീലനം നേടിയവരാണെന്ന് കണ്ടെത്തിയിരുന്നു. ഇവരില്‍ നിന്നും കണ്ടെടുത്ത രേഖകള്‍ പാകിസ്ഥാനുമായുള്ള ബന്ധം വ്യക്തമാക്കുന്നതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button