KeralaLatest NewsNews

സംസ്ഥാനത്ത് തീവ്രമഴ, വെള്ളപ്പൊക്കം, കടല്‍കയറ്റം എന്നിവയ്ക്ക് സാദ്ധ്യത : അതീവ ജാഗ്രതാ നിര്‍ദേശവുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് അതീവജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം നാളെ പുലര്‍ച്ചയോടെ ചുഴലിക്കാറ്റാകാന്‍ സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പു മുന്നറിയിപ്പ് നല്‍കിയതിന് പിന്നാലെയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ സംസ്ഥാനത്ത് ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചത്. ബുധനാഴ്ച മുതല്‍ കേരളത്തില്‍ മഴശക്തപ്പെടും. ഇതിനൊപ്പം വെള്ളപ്പൊക്കം,കടല്‍കയറ്റം,മണ്ണിടിച്ചില്‍ എന്നിവയ്ക്ക് സാദ്ധ്യതയുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ദുരിതാശ്വാസ ക്യാമ്പുകള്‍ തുറക്കാനുള്ള നടപടികള്‍ സ്വീകരിച്ചതായും മുഖ്യമന്ത്രി അറിയിച്ചു.

Read Also : മുഖ്യമന്ത്രി പിണറായി വിജയന്റെയും മന്ത്രിമാരുടെയും വിദേശ സന്ദര്‍ശനത്തിന്റെ വിവരങ്ങൾ പുറത്ത്

തീവ്രമഴയ്ക്കുള്ള സാദ്ധ്യത കണക്കിലെടുത്ത് അണക്കെട്ടുകളിലെ ജലനിരപ്പ് സൂക്ഷ്മമായി നിരീക്ഷിച്ചു വരികെയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കനത്ത മഴ തുടര്‍ന്നാല്‍ ചെറിയ അണക്കെട്ടുകള്‍ തുറന്നേക്കുമെന്നും അദ്ദേഹം പറഞ്ഞു. കേരള തീരത്ത് മത്സ്യബന്ധനത്തിന് പൂര്‍ണ നിയന്ത്രണം ഏര്‍പ്പെടുത്തി.കടലില്‍ പോയവര്‍ക്ക് തിരിച്ചെത്താന്‍ അടിയന്തര നിര്‍ദ്ദേശം നല്‍കിയതായും മുഖ്യമന്ത്രി അറിയിച്ചു.

ബുധനാഴ്ച്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചു. അതിതീവ്ര മഴയ്ക്ക് സാദ്ധ്യത പ്രവചിച്ച വ്യാഴാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ റെഡ് അലേര്‍ട്ടും കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും നല്‍കി. തെക്കന്‍ ജില്ലകളില്‍ വെള്ളിയാഴ്ച്ചയും ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button