ന്യൂയോർക്ക്: ആഗോളതലത്തിൽ കോവിഡ് ബാധിതരുടെ എണ്ണം കുത്തനെ ഉയരുന്നു. ആറ് ലക്ഷത്തി എൺപതിനായിരത്തിലധികം പുതിയ കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതോടെ ആകെ കൊറോണ വൈറസ് രോഗബാധിതരുടെ എണ്ണം ഏഴ് കോടി പതിമൂന്ന് ലക്ഷം കടന്നിരിക്കുകയാണ്. മരണസംഖ്യ പതിനാറ് ലക്ഷം കഴിഞ്ഞു. നാല് കോടി തൊണ്ണൂറ്റിയഞ്ച് ലക്ഷം പേർ രോഗമുക്തി നേടിയിരിക്കുകയാണ്. അമേരിക്ക, ഇന്ത്യ, ബ്രസീൽ, റഷ്യ തുടങ്ങിയ രാജ്യങ്ങളിലാണ് ഏറ്റവും കൂടുതൽ കോവിഡ് രോഗികളുള്ളത്.
ലോകത്ത് ഏറ്റവും കൂടുതൽ പേർ കൊറോണ വൈറസ് രോഗം ബാധിച്ച് മരിച്ചത് അമേരിക്കയിലാണ്. മൂന്ന് ലക്ഷത്തിലധികം പേരാണ് രാജ്യത്ത് വൈറസ് ബാധമൂലം മരിച്ചിരിക്കുന്നത്. രോഗബാധിതരുടെ എണ്ണം ഒരുകോടി അറുപത്തിരണ്ട് ലക്ഷം കടന്നു. രണ്ട് ലക്ഷത്തിലധികം പുതിയ കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. തൊണ്ണൂറ്റിനാല് ലക്ഷം പേർ കൊറോണ വൈറസിൽ നിന്നും രോഗമുക്തി നേടി.
ഇന്ത്യയിൽ കൊവിഡ് ബാധിതരുടെ എണ്ണം 98 ലക്ഷം പിന്നിടുന്നു. മരണം 1,42,500 കടന്നു. നിലവിൽ 3.63 ലക്ഷത്തിൽ താഴെ പേർ മാത്രമേ ചികിത്സയിലുള്ളു. ആകെ കൊറോണ വൈറസ് രോഗബാധിതരുടെ 3.71 ശതമാനമാണ് ഇത്. രോഗമുക്തി നിരക്ക് 94.84 ശതമാനമായി ഉയർന്നു.
ബ്രസീലിൽ അറുപത്തിയെട്ട് ലക്ഷം പേർക്കാണ് കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചത്. 1,80,453 പേർ മരിച്ചു. രോഗമുക്തി നേടിയവരുടെ എണ്ണം അമ്പത്തിയൊമ്പത് ലക്ഷം കടന്നു. റഷ്യയിൽ ഇരുപത്തിയഞ്ച് ലക്ഷത്തിലധികം പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.
Post Your Comments