ലഖ്നൗ: കൊറോണ വാക്സിൻ രജിസ്ട്രേഷെന്റ മറവില്‍ സ്വകാര്യ വിവരങ്ങള്‍ ചോർത്തുന്നുവെന്നു പരാതി. ആധാര്‍ നമ്പര്‍, ബാങ്ക് അക്കൗണ്ട്, ഇന്‍ഷുറന്‍സ് പോളിസി തുടങ്ങിയ സുപ്രധാന വ്യക്തിഗത വിവരങ്ങള്‍ തേടിയുള്ള കോളുകൾ വരുന്നതായി ഉത്തര്‍പ്രദേശ് നിവാസികളാണ് പരാതിയുമായി എത്തിയിരിക്കുന്നത് ഗോരഖ്പൂര്‍, ദിയോറിയ, ബസ്തി, മൗ, ഘാസിപൂര്‍, പ്രതാപ്ഗഢ് എന്നിവിടങ്ങളില്‍ നിന്നുള്ള നിരവധി ആളുകള്‍ക്ക് ഇത്തരം കോളുകള്‍ ലഭിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.
സൈബര്‍ തട്ടിപ്പുകളില്‍ വഞ്ചിതരാകാതിരിക്കാന്‍ പൊതുജനങ്ങള്‍ക്ക് ആരോഗ്യ വകുപ്പും പോലീസ് ഉദ്യോഗസ്ഥരും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ‘ആളുകളെ രജിസ്റ്റര്‍ ചെയ്യുന്നതിനോ വാക്സിനേഷന്‍ നല്‍കുന്നതിനോ ആരോഗ്യവകുപ്പ് ആരെയും കോള്‍ ചെയ്യാറില്ല. സൈബര്‍ കുറ്റകൃത്യത്തിന് ഇരയാകാന്‍ സാധ്യതയുള്ളതിനാല്‍ വാക്സിന്‍ രജിസ്ട്രേഷെന്റ പേരില്‍ ആര്‍ക്കും വിവരങ്ങള്‍ നല്‍കരുത്. നിലവില്‍ നിരവധി തട്ടിപ്പുകള്‍ നമ്മുടെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്’. ആരോഗ്യ ഉദ്യോഗസ്ഥന്‍ പ്രതികരിച്ചു,
Post Your Comments