Latest NewsKeralaNews

സർജിക്കൽ സ്ട്രൈക്കിനൊരുങ്ങി ഇന്ത്യൻ നാവികസേന; ഇന്ത്യൻ നേവിയെ ഭയന്ന് പാകിസ്ഥാൻ

കരസേനയുടേയും വ്യോമസേനയുടേയും ഊഴം കഴിഞ്ഞു

പ്രകോപനം വരുമ്പോഴൊക്കെ സമാധാനത്തിന്റെയും പ്രതിരോധത്തിന്റെയും മാർഗമായിരുന്നു ആദ്യമൊക്കെ ഇന്ത്യ സ്വീകരിച്ചിരുന്നത്. എന്നാൽ, നരേന്ദ്ര മോദി സർക്കാർ അധികാരത്തിലെത്തിയ ശേഷം ആ പതിവ് രീതിക്കൊരു മാറ്റമുണ്ടായി. പ്രതിരോധനം ശീലമാക്കിയിരുന്ന ഇന്ത്യ തിരിച്ചടിച്ച് തുടങ്ങി. പാകിസ്ഥാന് അത് പുതിയ അറിവായിരുന്നു. അപ്രതീക്ഷിതവുമായിരുന്നു ഇന്ത്യയുടെ തിരിച്ചടി.

പിന്നീട്, ഇന്ത്യയുടെ കരുത്ത് പലതവണ തിരിച്ചറിഞ്ഞിട്ടുണ്ട് പാകിസ്താൻ. മോദി സർക്കാരിന്റെ കാലത്ത് ഇന്ത്യ രണ്ട് തവണ പാക് മണ്ണിൽ കയറി സർജിക്കൽ സ്‌ട്രൈക്ക് നടത്തിയത് ഒരു കറുത്തദിനമായിട്ടേ പാകിസ്ഥാനികൾക്ക് ചിന്തിക്കാനാകൂ.

Also Read: നാല് ദിവസത്തെ കേരള സന്ദർശനത്തിന് ശേഷം മോഹൻ ഭാഗവത് മടങ്ങി

ഇന്ത്യയുടെ മണ്ണിൽ അനധികൃതമായി ആരും തന്നെ കയറരുത്, കയറിയാൽ ഇതായിരിക്കും മറുപടിയെന്ന മുന്നറിയിപ്പാണ് ഇന്ത്യ നൽകിയത്. ഇന്ത്യയെ ആക്രമിച്ചാൽ അതിന്റെ പ്രത്യാക്രമണം വളരെ വലുതായിരിക്കുമെന്ന തിരിച്ചറിവ് ഇതിനോടകം പാകിസ്ഥാന് വന്നു കഴിഞ്ഞു. അതിന്റെ ഫലമാണ് ഇന്ത്യ തങ്ങൾക്കെതിരെ മറ്റൊരു സർജിക്കൽ സ്‌ട്രൈക്കിന് ഒരുങ്ങുന്നു എന്ന ഇമ്രാൻ സർക്കാരിന്റെ മുറവിളിയും .

ഇന്ത്യയ്ക്കെതിരെ ഇമ്രാൻ പരസ്യ ആരോപണം നടത്തിയതോടെ, ഇതിൽ എന്തെങ്കിലും വസ്തുതയുണ്ടോയെന്ന ദേശീയ മാദ്ധ്യമങ്ങളുടെ അന്വേഷണം അവസാനിച്ചത് ഇന്ത്യൻ പ്രതിരോധ മന്ത്രി നടത്തിയ പ്രസ്താവനയിലാണ്. ആവശ്യമെങ്കിൽ അതിർത്തിക്കപ്പുറത്ത് തീവ്രവാദ ലക്ഷ്യങ്ങൾ കണ്ടെത്തി തകർക്കാനുള്ള കഴിവ് ഇന്ത്യയ്ക്കുണ്ടെന്നാണ് അദ്ദേഹം പാകിസ്താന്റെ പേരെടുത്ത് പറയാതെ പറഞ്ഞത്.

Also Read: നാം നേടിയെടുത്ത പ്രതിരോധമതില്‍ തകരാതെ സൂക്ഷിക്കാം : ആരോഗ്യമന്ത്രി

പാകിസ്ഥാനെതിരെ ഇന്ത്യ ഇനിയൊരു സർജിക്കൽ സ്ട്രൈക്ക് നടത്തിയാൽ അതിൽ നിർണായക പങ്ക് വഹിക്കുക ഇന്ത്യൻ നാവികസേന ആയിരിക്കും. പാക് സൈന്യത്തിന്റെ പ്രകോപനം അതിരു വിട്ടാൽ ഇന്ത്യ ഒരു സർജിക്കൽ സ്ട്രൈക്ക് കൂടി നടത്തിയേക്കും. ഇന്ത്യൻ നേവിയുടെ മിഗ് 29 വിമാനങ്ങൾ ലഡാക്കിലെ സംഘർഷം കണക്കിലെടുത്ത് കൂടുതൽ അടുത്തേയ്ക്ക് മാറ്റിയതും ഇതിന്റെ സൂചനയാണെന്നാണ് റിപ്പോർട്ടുകൾ.

2016ൽ ഉറി ഭീകരാക്രമണത്തിനു ഇന്ത്യ മറുപടി നൽകിയത് ആരും മറന്നിട്ടില്ല. ഇന്ത്യൻ കരസേനയിലെ പാരാകമാൻഡോകൾ അതിർത്തി കടന്ന് സർജിക്കൽ സ്ട്രൈക്ക് നടത്തിയതിന്റെ ആവേശം ഇപ്പോഴും മാറിയിട്ടില്ല. മൂന്ന് വർഷങ്ങൾക്കിപ്പുറം 2019ൽ പുൽവാമയിൽ ഭീകരർ നടത്തിയ ചാവേർ ആക്രമണത്തിന് മറുപടി നൽകാൻ ഇന്ത്യൻ സർക്കാർ വ്യോമസേനയെ ആണ് ചുമതലപ്പെടുത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button