മാവേലിക്കരയിലെ താഴക്കരയിലെ വാടകവീട്ടിൽ നിന്നും 29 കിലോ കഞ്ചാവുമായി യുവതിയെ കഴിഞ്ഞ ദിവസം പൊലീസ് പിടികൂടിയിരുന്നു. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നു. യുവതിക്ക് ഗുണ്ടാസംഘങ്ങളുമായി അടുത്ത ബന്ധമാണുള്ളത്. ക്രിമിനൽ കേസുകളിലും കുറ്റകൃത്യങ്ങളിലും പങ്കാളിയായ ഭർത്താവിനും സുഹൃത്തുക്കൾക്കുമൊപ്പം സഹവാസം ആരംഭിച്ചതോടെ നിമ്മിക്ക് അറവും വെറുപ്പും ഒരു പ്രശ്നമല്ലാതായി.
പഠനകാലത്ത് പ്രണയത്തിലായ കായംകുളം സ്വദേശി സേതുവെന്ന വിനോദ് ഒരു പക്കാ ക്രിമിനൽ ആണ്. ഇതറിഞ്ഞ് കൊണ്ട് തന്നെയാണ് നിമ്മി ഇയാളെ ജീവിതത്തിലേക്ക് ക്ഷണിച്ചത്. വിനോദിനൊപ്പം ജീവിതം ആരംഭിച്ചതോടെ നിമ്മിക്ക് ചോരകണ്ടുള്ള അറപ്പ് മാറി.
Also Read: ഇസ്ലാം മതത്തിലേക്ക് നിര്‍ബന്ധിച്ച് മതം മാറ്റല്‍, പുതുവര്‍ഷത്തില്‍ പാകിസ്ഥാന് വലിയ തിരിച്ചടി
കായംകുളത്തെ കുപ്രസിദ്ധ ഗുണ്ടയായിരുന്നു വിനോദ്. നിരവധി തവണ പൊലീസ് കേസിൽ അകപ്പെട്ട ഭര്‍ത്താവിനും കൂട്ടാളികൾക്കും രക്ഷകയായിരുന്നു നിമ്മി. കോടതികളിലും ജയിലിലും കയറിയിറങ്ങിയും ജാമ്യത്തിനും മറ്റും പണം സംഘടിപ്പിക്കാന്‍ ഓടി നടന്നും നിമ്മിയും കാലക്രമേണ ക്രിമിനല്‍ സംഘങ്ങളുടെ കൂട്ടത്തിലായി.
കഞ്ചാവ് കടത്താന്‍ പ്രേരിപ്പിച്ചത് ഭര്‍ത്താവിന്റെ സുഹൃത്തായിരുന്നു. ആലപ്പുഴയിലെ കൊടുംക്രിമിനലായ ലിജു ഉമ്മൻ വിനോദിന്റെ അടുത്ത സുഹൃത്ത് ആണ്. ഭര്‍ത്താവുമായി ഇടക്കാലത്ത് പിണക്കത്തിലായ നിമ്മി അയാളുടെ ഭീഷണികളില്‍ നിന്ന് രക്ഷനേടാനാണ് ലിജു ഉമ്മന്റെ സംരക്ഷണത്തിലായത്. ഭര്‍ത്താവുമായുള്ള പിണക്കം മുതലാക്കി ലിജുവിനൊപ്പം ജീവിതം ആരംഭിച്ച നിമ്മിയെ വിനോദ് തന്നെയാണ് ഒറ്റിയതാന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. എന്നാല്‍ ഇക്കാര്യം സ്ഥിരീകരിക്കാന്‍ പൊലീസ് കൂട്ടാക്കിയിട്ടില്ല.
Also Read: 25-മത് കേരള രാജ്യാന്തര ചലച്ചിത്ര മേള ഫെബ്രുവരിയില്‍; അഞ്ചു തീയറ്ററുകളില്‍ പ്രദര്‍ശനം
നിമ്മിയുടെ (32) ഫോണിൽ നിറയെ ഗുണ്ടാനേതാവ് ലിജു ഉമ്മന്റെ ചിത്രങ്ങളാണുള്ളത്. കേസിലെ ഒന്നാം പ്രതിയായ ലിജു ഉമ്മനെ കണ്ടെത്താൻ അന്വേഷണം ഊർജിതമാക്കിയ പൊലീസ്. നിമ്മിയുടെ ഫോൺ പരിശോധിച്ചപ്പോഴാണ് ലിജു അടക്കമുള്ളവരുടെ കൂടുതൽ വിവരങ്ങൾ പൊലീസിനു ലഭ്യമായത്. ഗുണ്ടാസംഘങ്ങൾ നടത്തിയ വലിയ പാർട്ടികളുടെയും ആഘോഷങ്ങളുടെതുമായ നിരവധി ഫോട്ടോകളും വീഡിയോകളും നിമ്മിയുടെ ഫോണിൽ നിന്നും പൊലീസ് കണ്ടെടുത്തു.
Post Your Comments