Latest NewsNewsIndia

2020ൽ ഇന്ത്യയെ ലക്ഷ്യം വെച്ച മുഴുവൻ പാകിസ്ഥാന്‍ ഭീകരരേയും യമപുരിക്കയച്ചെന്ന് ഇന്ത്യൻ സൈന്യം

2020ൽ 166 പ്രാദേശിക തീവ്രവാദികളേയും, 37 പാകിസ്ഥാൻ തീവ്രവാദികളേയും ഉൾപ്പെടെ 203 ഭീകരരെയാണ് സൈന്യവും ജമ്മുകശ്മീർ പോലീസും സിആർപിഎഫും സംയുക്തമായി ചേർന്ന് വധിച്ചത്.

ജമ്മു കാശ്മീർ: 2020ൽ ഇന്ത്യയെ ലക്ഷ്യം വെച്ച മുഴുവൻ പാകിസ്ഥാൻ തീവ്രവാദികളേയും വധിച്ചതായി ഇന്ത്യൻ സൈന്യം. 2020ൽ പാകിസ്ഥാനിൽ നിന്നുമെത്തിയത് 37 ഭീകരവാദികളെയാണ് എന്നാണ് റിപ്പോർട്ടുകൾ. ഈ ഭീകരരെയെല്ലാ സൈന്യം വധിച്ചതായാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.

Also related: സിയാച്ചിനിൽ ആദ്യമായി കാലു കുത്തിയ ഇന്ത്യൻ സൈനികൻ ‘ബുൾ ‘ നരേന്ദ്രകുമാർ അന്തരിച്ചു

2019ൽ ആകെ സുരക്ഷാ ഉദ്യോഗസ്ഥരുടെ കൈകളാൽ കൊല്ലപ്പെട്ടത് 152 ഭീകരരാണ്. 32 പാകിസ്ഥാൻ തീവ്രവാദികളേയും 120 പ്രാദേശിക തീവ്രവാദികളേയുമാണ് ആ വർഷം സൈന്യം വധിച്ചത്. ജമ്മുകശ്മീരിൽ 2018 ൽ, 257 തീവ്രവാദികളെ സൈന്യം കാലപുരിക്കയച്ചു.

Also related : കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ എസ് എഫ് ഐ ആഘോഷം എന്ന പേരിൽ തീക്കളി ;മൗനി ബാബയായി പിണറായി

2020ൽ 166 പ്രാദേശിക തീവ്രവാദികളേയും, 37 പാകിസ്ഥാൻ തീവ്രവാദികളേയും ഉൾപ്പെടെ 203 ഭീകരരെയാണ് സൈന്യവും ജമ്മുകശ്മീർ പോലീസും സിആർപിഎഫും സംയുക്തമായി ചേർന്ന് വധിച്ചത്.

Also related: ശൗര്യചക്ര ജേതാവിനെ കൊലപ്പെടുത്തിയ ഖാലിസ്ഥാൻ ഭീകരൻ ഡൽഹി പോലിസിൻ്റെ പിടിയിൽ

ജമ്മുകശ്മീരിൽ ഈ വർഷം നടന്ന 96 ഭീകരാക്രമണങ്ങളിൽ 43 പേർ കൊല്ലപ്പെടുകയും 92 പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു.2019 മായി താരതമ്യം ചെയ്താൽ 2020ൽ ആക്രമണങ്ങളിൽ കൊല്ലപ്പെട്ട സാധാരണ ജനങ്ങളുടെയെണ്ണം കുറവാണ് എന്നും കണക്കുകൾ വ്യക്തമാക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button