KeralaNattuvarthaLatest NewsNews

ഫോണില്‍ നിന്ന് ലഭിച്ചത് സ്വകാര്യചിത്രങ്ങള്‍,23 പെണ്‍കുട്ടികളുടെ മരണത്തിനു പിന്നിൽ സ്വവര്‍ഗാഭിനിവേശംകൊണ്ടുള്ള കൊടുംപീഡനം

കഴിഞ്ഞയാഴ്‌ചയാണ് തൃശൂര്‍ തിരുവമ്പാടിക്കു സമീപം വീട്ടില്‍ പെണ്‍കുട്ടിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

തൃശൂര്‍: ജില്ലയുടെ വിവിധ ഭാഗങ്ങളിലായി 23 പെണ്‍കുട്ടികള്‍ ജീവനൊടുക്കാനിടയായ സംഭവത്തെക്കുറിച്ചു വരുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ. പെണ്‍കുട്ടികളെ വശീകരിച്ച്‌ വലയിലാക്കി ലൈംഗിക ചൂഷണം നടത്തുകയും പീഡനം സഹിക്കവയ്യാതെ ഒരു പെണ്‍കുട്ടി ജീവനൊടുക്കുകയും ചെയ്ത സംഭവത്തില്‍ അഭിരാമി അറസ്റ്റിൽ. സമപ്രായക്കാരായ പെണ്‍കുട്ടികളെ വശീകരിച്ച്‌ ലൈംഗിക ചൂഷണം നടത്തുകയും ആത്മഹത്യയിലേക്ക് തള്ളിവിടുകയും ചെയ്ത കേസില്‍ അറസ്റ്റിലായ വരന്തരപ്പള്ളി ചക്കുങ്ങല്‍ വീട്ടില്‍ അഭിരാമിയെക്കുറിച്ചു പുറത്തുവരുന്ന വിവരങ്ങൾ ഞെട്ടിപ്പിക്കുന്നതാണ്.

കഴിഞ്ഞയാഴ്‌ചയാണ് തൃശൂര്‍ തിരുവമ്പാടിക്കു സമീപം വീട്ടില്‍ പെണ്‍കുട്ടിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഈ സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയായിരുന്നു. പെണ്‍കുട്ടിയുടെ ഫോണ്‍ വിശദമായ പരിശോധനയ്ക്ക് വിധേയമാക്കിയതോടെയാണ് അഭിരാമി കുടുങ്ങിയത്. പെണ്‍കുട്ടിയും അഭിരാമിയും മാത്രമുള്ള സ്വകാര്യചിത്രങ്ങള്‍ ഫോണില്‍നിന്ന് ലഭിച്ചിരുന്നു. പെണ്‍കുട്ടിക്ക് മറ്റൊരു ആണ്‍കുട്ടിയുമായുള്ള അടുപ്പം അഭിരാമി വിലക്കിയതിനെ തുടര്‍ന്നുള്ള മാനസിക സമ്മര്‍ദ്ദത്തിലാണ് പെണ്‍കുട്ടി ആത്മഹത്യ ചെയ്തതെന്ന് പൊലീസ് കണ്ടെത്തി.തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് അഭിരാമി പിടിയിലായത്.

read also:കൊടും ക്രൂരത വീണ്ടും , നാട്ടിലിറങ്ങിയ കാട്ടാനയെ നാട്ടുകാർ തീകൊളുത്തി കൊന്നു ; വീഡിയോ പുറത്ത്

രണ്ടുവര്‍ഷം മുമ്പ് അന്തിക്കാട്ട് ഒരു പെണ്‍കുട്ടി ആത്മഹത്യ ചെയ്ത സംഭവത്തിന് പിന്നിലും അഭിരാമിയാണെന്ന് പൊലീസ് പറയുന്നു. ടാറ്റൂ ആര്‍ട്ടിസ്‌റ്റാണെന്ന പേരിലാണ് അഭിരാമി പെണ്‍കുട്ടികളുമായി അടുപ്പം സ്ഥാപിക്കുന്നത്. വേര്‍പിരിയാനാകാത്ത സൗഹൃദമുണ്ടാക്കിയെടുത്തശേഷം പെണ്‍കുട്ടികള്‍ക്ക് ബിയറും മറ്റും നല്‍കി തന്റെ വലയിലാക്കി ദൃശ്യങ്ങള്‍ വീട്ടുകാരെ കാണിക്കുമെന്നും മറ്റും പറഞ്ഞ് വിരട്ടിയും അശ്ലീല വീഡിയോകളും ഫോട്ടോകളും കാണിച്ചും പെണ്‍കുട്ടികളെ ലൈംഗിക വൈകൃതങ്ങള്‍ക്ക് ഇരയാക്കും. ഇതും മൊബൈലില്‍ റെക്കോഡ് ചെയ്യും. ഇത് കാണിച്ചു പലപ്പോഴും പെൺകുട്ടികളെ ചൂഷണം ചെയ്യും.

shortlink

Related Articles

Post Your Comments

Related Articles


Back to top button