COVID 19Latest NewsNewsIndia

പോളിയോ തുള്ളിമരുന്നിന് പകരം കുട്ടികള്‍ക്ക് നല്‍കിയത് ഹാന്‍ഡ് സാനിറ്റൈസര്‍

മുംബൈ: മഹാരാഷ്ട്ര യവത്മല്‍ ഗന്ധാജിയിലെ കാപ്സി-കോപാരിയില്‍ ഒരു പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. പോളിയോ തുള്ളിമരുന്നിന് പകരം കുട്ടികള്‍ക്ക് ആരോഗ്യപ്രവർത്തകർ നല്‍കിയത് ഹാന്‍ഡ് സാനിറ്റൈസര്‍ തുള്ളികള്‍. വിഷയത്തില്‍ ഇടപെട്ട ആരോഗ്യവകുപ്പ് പ്രാഥമിക അന്വേഷണത്തിന്‍റെ പശ്ചാത്തലത്തില്‍ മൂന്ന് നഴ്സുമാരെ സസ്പെന്‍ഡ് ചെയ്തുഎന്നാണ് ഐഎഎന്‍എസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

Read Also : നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന കാര്യത്തിൽ വിശദീകരണവുമായി സീരിയല്‍ നടൻ വിവേക് ഗോപൻ

ദേശീയ വാക്സിനേഷന്‍ യജ്ഞത്തിന്‍റെ ഭാഗമായി നടക്കുന്ന പള്‍സ് പോളിയോ ഉദ്യമം വഴി വാക്സിന്‍ സ്വീകരിക്കാന്‍ ഒന്നു മുതല്‍ അഞ്ച് വരെ പ്രായമുള്ള രണ്ടായിരത്തോളം കുട്ടികളാണ് മാതാപിതാക്കള്‍ക്കൊപ്പം കഴിഞ്ഞ ദിവസം ഈ കേന്ദ്രത്തില്‍ എത്തിയത്. അധികൃതര്‍ നല്‍കുന്ന വിവരം അനുസരിച്ച്‌ ഇതില്‍ പന്ത്രണ്ട് കുട്ടികള്‍ക്കാണ് പോളിയോ വാക്സിന് പകരം സാനിറ്റൈസര്‍ തുള്ളികള്‍ നല്‍കിയത്. ഇത് സ്വീകരിച്ച കുട്ടികള്‍ക്ക് തലചുറ്റലും ഛര്‍ദ്ദിയും അടക്കമുള്ള ബുദ്ധിമുട്ടുകള്‍ അനുഭവപ്പെട്ടത് സ്ഥലത്തെ ആരോഗ്യപ്രവര്‍ത്തകര്‍ക്കും കുട്ടികളുടെ രക്ഷിതാക്കള്‍ക്കും ഇടയില്‍ ആശങ്കയും ഉയര്‍ത്തിയിരുന്നു.

ആരോഗ്യസ്ഥിതി വഷളായതിനിടെ തുടര്‍ന്ന് കുട്ടികളെ സമീപത്തെ വസന്തറാവു സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലേക്ക് ചികിത്സയ്ക്കായി മാറ്റി. ‘എല്ലാ കുട്ടികളുടെയും നില തൃപ്തികരമാണ് ആരോഗ്യസ്ഥിതി മെച്ചപ്പെട്ട് വരുന്നുണ്ട്. ഓരോരുത്തരുടെയും ആരോഗ്യനില അനുസരിച്ച്‌ ഡിസ്ചാര്‍ജ്ജ് ചെയ്യുന്ന കാര്യം പരിഗണിക്കും’ ആശുപത്രി ഡീന്‍ ഡോ.മിലിന്ദ് കാബ്ലെ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button