Latest NewsNewsIndia

പേരും മതവുമൊക്കെ മാറ്റിപ്പറഞ്ഞ് കല്യാണം കഴിക്കാനെത്തിയ ടിപ്പു സുൽത്താനു സംഭവിച്ചത്

19 കാരിയായ ഹിന്ദു പെണ്‍കുട്ടിയെ വിവാഹം കഴിക്കാന്‍ ഹിന്ദുവാണെന്ന് പറഞ്ഞെത്തിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ജാര്‍ഖണ്ഡിലെ പാറ്റ്സിംല ഗ്രാമത്തിലാണ് സംഭവം. മുപ്പതുകാരനായ ടിപ്പു സുല്‍ത്താന്‍ എന്ന യുവാവാണ് പൊലീസ് പിടിയിലായത്.

സതീഷ് റായ് എന്ന പേര് പറഞ്ഞായിരുന്നു യുവാവ് പെണ്‍കുട്ടിയുമായി അടുത്തത്. പെൺകുട്ടിയെ വശത്താക്കി വിവാഹം കഴിക്കാനായിരുന്നു യുവാവിൻ്റെ പദ്ധതി. പെൺകുട്ടിയോട് താന്‍ അവിവാഹിതനാണെന്നായിരുന്നു ഇയാൾ പറഞ്ഞത്. പെട്രോള്‍ പമ്പ് ഉടമയും ഹോര്‍ലിക്സ് ഡീലറുമാണ് താനെന്നും യുവാവ് അവകാശപ്പെട്ടിരുന്നു.

Also Read:മന്‍മോഹന്‍ സിംഗിന് പകരം ചായക്കടക്കാരന്‍ അധികാരത്തിലേറിയാല്‍ ഇങ്ങിനെയിരിക്കും; പ്രാധാനമന്ത്രിയെ അവഹേളിച്ച് കോണ്‍ഗ്രസ്

ദിയോഘര്‍ ജില്ലയിലെ ധവാന്‍ റാംപൂര്‍ ഗ്രാമത്തില്‍ നിന്നുള്ള ടിപ്പു സുല്‍ത്താന്‍ വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമാണ്. പെൺകുട്ടിയുടെ വീട്ടുകാരുമായി സംസരിക്കാനെത്തിയ യുവാവിനെ നാട്ടുകാർക്ക് വിശ്വാസമായില്ല. സ്വന്തം വിവാഹ കാര്യങ്ങള്‍ക്ക് പോലും തനിച്ചെത്തിയതില്‍ സംശയം തോന്നിയ ഗ്രാമവാസികള്‍ തിരിച്ചറിയല്‍ രേഖകള്‍ ആവശ്യപ്പെട്ടു. എന്നാൽ, ഇതൊന്നും ഹാജരാക്കാൻ യുവാവ് തയ്യാറായില്ല. ഇതോടെ നാട്ടുകാർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ യുവാവ് മുസ്ലീം വിശ്വാസിയാണെന്നും വിവാഹിതനാണെന്നും വ്യക്തമായി. പെണ്‍കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button