ArticleKeralaLatest NewsNewsIndiaWriters' Corner

കേരളം ഭരിക്കാന്‍ 40 സീറ്റ് മതി; സുരേന്ദ്രൻ്റേത് ഡയലോഗടിയല്ല, 70 എന്ന മാജിക് നമ്പർ ആരൊക്കെ കണ്ടിട്ടുണ്ട്?

60 വർഷമായി ഇടതുപക്ഷത്തിനും കോൺഗ്രസിനും കഴിഞ്ഞിട്ടില്ലല്ലോ? 70 എന്ന നമ്പർ ബാലികേറാമലയായി മാറിയത് എന്തുകൊണ്ട്?

40 സീറ്റുകൾ സ്വന്തമാക്കി കേരളം ഇക്കുറി ബിജെപി ഭരിക്കുമെന്ന കെ. സുരേന്ദ്രൻ്റെ പ്രസ്താവനയെ പരിഹസിച്ച് പുച്ഛിച്ചവർക്ക് ചരിത്രമറിയില്ലെന്ന് വേണം കരുതാൻ. സുരേന്ദ്രൻ്റേത് വെറും വാക്കല്ല. ഇതുവരെയുള്ള കണക്കുകളും ചരിത്രവും അരച്ചുകലക്കി കുടിച്ചശേഷമായിരുന്നു ആ വാക്കുകൾ. സുരേന്ദ്രന്റെ പ്രസ്താവനയെ അരക്കിട്ടുറപ്പിക്കുന്നതാണ് കേരളത്തിന്റെ പോയകാല തിരഞ്ഞെടുപ്പ് ചരിത്രങ്ങൾ സൂചിപ്പിക്കുന്നത്.

നാൽപ്പത് എന്ന സംഖ്യയിലെത്തിയാൽ കൃത്യമായ ഭൂരിപക്ഷത്തോടെ തന്നെ ബിജെപിക്ക് അധികാരത്തിൽ വരാനാകുമെന്നും കേരള രാഷ്ട്രീയത്തിന്റെ ചരിത്രം മാറ്റാനാകുമെന്നും ഉറപ്പാണ്. എങ്ങനെ നാൽപ്പത് തികയ്ക്കും എന്നതൊഴിച്ചാൽ ഈ പ്രസ്താവനയിൽ തള്ളിക്കളയാൻ കഴിയാത്ത അനേകം വസ്തുതകൾ ഉണ്ടെന്നുള്ളതാണ് വാസ്തവം. ചരിത്രമറിയുന്നവർക്കറിയാം സുരേന്ദ്രൻ്റേത് കണക്കും കണക്കുകൂട്ടലും നടത്തിയ ശേഷമുള്ള പ്രസ്താവനയാണെന്ന്. ആകെ 140 സീറ്റിൽ കേരളത്തിൽ ഏത് പാർട്ടിക്കാണ് ഒറ്റയ്ക്ക് 70 സീറ്റുകൾ നേടാനായിട്ടുള്ളത്?.

Also Read:വൻ കഞ്ചാവ് വേട്ട; 1.75 കിലോഗ്രാം കഞ്ചാവുമായി യുവാവ് അറസ്റ്റിൽ

70 എന്നത് ഒരു മാജിക് നമ്പർ തന്നെയാണ്. ഭരിച്ചതും ഭരിച്ച് കൊണ്ടിരിക്കുന്നതുമായ പാർട്ടികൾക്ക് എത്തിപ്പിടിക്കാൻ കഴിയാത്ത അപൂർവ്വ നമ്പർ. മതനിരപേക്ഷ കേരളത്തിലെ ഈ സാഹചര്യത്തിൽ ഈ മാജിക് നമ്പറിൽ മുത്തമിടുക എന്നത് ഒരു വലിയ കടമ്പ തന്നെയാണ്. അത്തരത്തിലുള്ള ഒരു സാഹചര്യത്തിൽ നാൽപ്പത് സീറ്റ് നേടുകയും തൂക്കുമന്ത്രിസഭ സൃഷ്ടിക്കുകയും ചെയ്യാൻ ബിജെപിക്ക് കഴിഞ്ഞാൽ അത് ചരിത്രമാകും. വരാനിരിക്കുന്ന ഓരോ തെരഞ്ഞെടുപ്പിനേയും അതിഗംഭീര പദ്ധതികളിലൂടെ സ്വന്തം സ്ഥാനത്തുറപ്പിക്കാൻ ബിജെപിക്ക് കഴിയും. ബിജെപിയുടെ കേരളത്തിലെ ഭാവി തന്നെ നിർണയിക്കാൻ കഴിയുന്ന ഫലമായി മാറും അത്.

ഭരണം നിലനിർത്താനുള്ള എൽഡിഎഫിൻ്റെ മുൻകരുതലുകൾക്കും, തിരിച്ചുപിടിക്കാനുള്ള കോൺഗ്രസിന്റെ ശ്രമങ്ങൾക്കുമിടയിൽ ബിജെപിക്ക് അവരുടേതായ ഒരു സ്ഥാനം നിലയുറപ്പിക്കാനായാൽ കേരളത്തിൽ തങ്ങൾക്കനുകൂലമായ ഒരു ചലനം സൃഷ്ടിക്കുക എന്നുള്ളത് ഒരു വലിയ സ്വപ്നമായിട്ടോ ബാലികേറാമലയായിട്ടോ ബിജെപിക്ക് തോന്നില്ല. ഭരണം നിലനിർത്താനുള്ള കേവലഭൂരിപക്ഷം എൽഡിഎഫിനു കേരളത്തിൽ നേടാൻ സാധിച്ചില്ലെങ്കിൽ അത് ഒരു തൂക്കുമന്ത്രിസഭയിലേക്കാവും നയിക്കുക എന്നുറപ്പാണ്. 140 ഓളം വരുന്ന സീറ്റുകളിൽ ഇടത് മുന്നണിയും വലതുമുന്നണിയും കേവലഭൂരിപക്ഷത്തിലേക്ക് അടുക്കാതിരുന്നാൽ അത് ബിജെപിയെ സഹായിച്ചേക്കാം. 1957 മുതല്‍ ഇതുവരെ നടന്ന 15 തെരഞ്ഞെടുപ്പുകളില്‍ ഒന്നിലും ഏറ്റവും വലിയ ഒറ്റകക്ഷിക്ക് ഭരണഭൂരിപക്ഷമുണ്ടായിരുന്നില്ല എന്നതാണ് ചരിത്രം.

Also Read: ” മുഖ്യനുള്ള കൊട്ടാണോ ? “: ശ്രീ എമ്മിന്റെ ചിത്രം പങ്കുവെച്ച് നടൻ വിനായകനോട് ആരാധകർ.

സീറ്റിലെ കണക്കുകളിങ്ങനെ:

ഒന്നാം നിയമസഭയില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ പിരിയും മുൻപ് നടന്ന തെരഞ്ഞെടുപ്പിലും 60 സീറ്റുകളായിരുന്നു ഉണ്ടായിരുന്നത്. ഇ.കെ നായനാർ മൂന്ന് തവണ മുഖ്യമന്ത്രിയായി ഇരുന്നപ്പോഴും 40 എന്ന സംഖ്യ മറികടന്നിരുന്നില്ല. 4 തവണ മുഖ്യമന്ത്രി കസേരയിലിരുന്ന കെ. കരുണാകരൻ്റെ മന്ത്രിസഭയുടെ കാര്യവും മറിച്ചല്ല. 70 എന്ന നമ്പറില്‍ ആരും എത്തിയിരുന്നില്ല. അതുകൊണ്ട് തന്നെയാണ്, മുന്നണികൾക്ക് 70 എന്നത് ഒരു ബാലികേറാമലയായി അവശേഷിക്കുന്നത്. ഏറ്റവും കൂടുതൽ അംഗങ്ങളുടെ പിൻബലത്തോട് കൂടി മുഖ്യമന്ത്രിക്കസേര അലങ്കരിച്ചിരുന്നത് എ.കെ ആൻ്റണിയും വി.എസ് അച്യുതാനന്ദനുമായിരുന്നു. 2001 ല്‍ കോണ്‍ഗ്രസിന് 62, 2006ല്‍ സിപിഎമ്മിന് 61 സീറ്റുകൾ കിട്ടിയപ്പോഴാണ് ഇരുവരും മുഖ്യമന്ത്രിമാർ ആയത്. ഈ നമ്പർ മറികടക്കാൻ അതിനു മുൻപ് വന്നവർക്കോ ശേഷം വന്നവർക്കോ കഴിഞ്ഞിട്ടില്ല. എ.കെ ആൻ്റണിയുടെ പിൻഗാമിയായി എത്തിയ ഉമ്മൻ ചാണ്ടിക്ക് വെറും 39 സീറ്റുകളായിരുന്നു ഉണ്ടായിരുന്നത്. പിണറായി വിജയന്‍ ഭരിക്കുമ്പോള്‍ സിപിഎം അംഗങ്ങള്‍ 58 ആയിരുന്നു. കേരള നിയമസഭയില്‍ ആകെയുണ്ടായ 22 മന്ത്രിസഭകളില്‍ ഏഴ് എണ്ണത്തിന് മാത്രമാണ് മുഖ്യമന്ത്രിയുടെ പാർട്ടിക്ക് 50 ൽ അധികം സീറ്റുകൾ ലഭിച്ചിട്ടുള്ളു. 35-40 സീറ്റുകൾ ലഭിച്ച പാർട്ടിയുടെ നേതാവാണ് പകുതിയിലധികം മന്ത്രിസഭകളെയും നയിച്ചത്. ഇവിടെയാണ് കെ സുരേന്ദ്രൻ്റെ വാക്കുകൾക്ക് പ്രസക്തിയേറുന്നത്.

ശബരിമലയിലെ കോടതിവിധിയിൽ ജനരോഷവും പി.എസ്.സി റാങ്ക് ലിസ്റ്റിലെ പോരായ്മകളും പിൻവാതിൽ നിയമനവും സ്വർണക്കടത്ത് കേസുമെല്ലാം നിലവിലുള്ള പിണറായി സർക്കാരിനെ നേരിടാൻ തക്ക തെരഞ്ഞെടുപ്പ് തന്ത്രമാക്കി ബിജെപിയും കോൺഗ്രസും കളം നിറഞ്ഞുകഴിഞ്ഞു. ആഞ്ഞുപിടിച്ചാൽ കേരളം ഇങ്ങ് പോരുമെന്ന് ബിജെപിക്ക് വിശ്വസിക്കാം. തൂക്കുമന്ത്രിസഭ എന്നുള്ളത് ഒരിക്കലും കേരളത്തിൽ അസംഭവ്യമായ കാര്യമല്ല. ന്യൂനപക്ഷങ്ങളെയും മറ്റും ചേർത്തുനിർത്തിയാൽ ഏറ്റവും എളുപ്പത്തിൽ തന്നെ ആ ലക്ഷ്യത്തിലേക്ക് ചെന്നെത്താവുന്നതുമാണ്. നാൽപ്പത് സീറ്റുകൾ ബിജെപിക്ക് നേടാനായാൽ കേരളത്തിലെ മറ്റു രണ്ട് മുന്നണികളിലെ അംഗങ്ങളെ ചേർത്ത് നിഷ്പ്രയാസം കേരളത്തിൽ താമര വിരിയിക്കാനാകും. കേരളത്തിലെ ജനത എപ്പോഴും മാറി ചിന്തിച്ചുകൊണ്ടിരിക്കുന്നവരാണ്. എല്ലാക്കൊല്ലവും അത് വ്യക്തമാണ്. ഓരോ അഞ്ച് വർഷം കൂടുമ്പോഴും ഇടതും വലതും മാറി മാറി കേരളത്തെ ഒരു പരീക്ഷണ വസ്തുവാക്കി മാറ്റിക്കൊണ്ടിരിക്കുകയാണ്. ഈ ഒരു സമ്പ്രദായത്തിൽ ജനങ്ങൾക്ക് മടുപ്പനുഭവിച്ച് തുടങ്ങിയിട്ടുണ്ടെന്ന് വ്യക്തമാക്കുന്നതാണ് കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പ് ഫലം. മുൻപ് ചിത്രത്തിൽ പോലും ഇല്ലാതിരുന്ന ബിജെപി 32 ശതമാനത്തിലധികം വോട്ട് വിഹിതമാണ് സ്വന്തമാക്കിയത്.

Also Read:” മുഖ്യനുള്ള കൊട്ടാണോ ? “: ശ്രീ എമ്മിന്റെ ചിത്രം പങ്കുവെച്ച് നടൻ വിനായകനോട് ആരാധകർ.

ഇടതുപക്ഷത്തിനു ലഭിച്ചേക്കാവുന്ന ന്യൂനപക്ഷ വോട്ട് ബാങ്കിനെ സ്വാധീനിക്കാൻ ബിജെപിക്ക് കഴിഞ്ഞാൽ സുരേന്ദ്രന്റെ ഈ വാക്ക് വെറും വാക്കാവില്ലെന്നും കേരള രാഷ്ട്രീയ ചരിത്രത്തെത്തന്നെ അത് വലിയരീതിയിൽ സ്വാധീനിക്കുമെന്നും ഉറപ്പാണ്. കോൺഗ്രസിൽ നിന്നും വോട്ട് ഒഴുകുമെന്ന കാര്യത്തിൽ യാതോരു സംശയവുമില്ല. ഏതായാലും കേരളത്തിൽ മാറ്റത്തിൻ്റെ കാറ്റ് വീശുമോയെന്ന് കാത്തിരുന്ന് കാണാം. സംഭവബഹുലമായ ട്വിസ്റ്റുകൾക്കും ക്ലൈമാക്സിനും ഇനി അധികം നാളുകളില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button