പണ്ടത്തെ സഖാക്കള്‍ക്കിഷ്ടം ദിനേശ് ബീഡിയും കട്ടന്‍ ചായയുമായിരുന്നെങ്കില്‍ ഇപ്പോഴത്തെ സഖാക്കള്‍ക്ക് പ്രിയം ബിനീഷ് ബീഡിയാണെന്ന് ബി.ജെ.പി ഉപാധ്യക്ഷന്‍ എ.പി. അബ്ദുള്ളക്കുട്ടി. ആലപ്പുഴ ജില്ലയിലെ മാവേലിക്കരയിൽ വിജയ യാത്രക്ക് ലഭിച്ച സ്വീകരണ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മയക്കുമരുന്ന് ബിസിനസ് നടത്തി അകത്തായ ആളാണ് കേരളത്തിലെ പാര്‍ട്ടി സെക്രട്ടറിയുടെ മകന്‍. മകന്‍ മയക്കുമരുന്ന് കേസില്‍ ജയില്‍ ശിക്ഷ കഴിഞ്ഞു വരുന്നതുവരെയെങ്കിലും പാര്‍ട്ടി സംസ്ഥാന സെക്രട്ടറി സ്ഥാനത്തില്‍ നിന്നും മാറി നില്‍ക്കാന്‍ കോടിയേരി ക്ഷമകാണിക്കണമെന്ന് സി.പി.എമ്മിനെ കണക്കിന് പരിഹസിക്കാനും അദ്ദേഹം മറന്നില്ല.
കേരളത്തിലെ വിശ്വാസി സമൂഹത്തിനോട് വലിയ ചതിയാണ് സി.പി.എം കാണിക്കുന്നത്. ശബരിമല ശാസ്താവിനെ നിന്ദിച്ചവെര ഇത്തവണ ജനം ഒരുപാഠം പഠിപ്പിക്കുമെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു. കേരളത്തില്‍ ബി.ജെ.പിക്കുള്ളത് പഴയ സാഹചര്യമല്ലെന്നും, അതിന്റെ തെളിവാണ് സുരേന്ദ്രന്‍ നയിക്കുന്ന ജാഥയ്ക്ക് ലഭിക്കുന്ന വലിയ ജനപിന്തുണയെന്നും, അബ്ദുള്ളക്കുട്ടി പറഞ്ഞു. ഇത്തവണ കേരളത്തില്‍ ബി.ജെ.പി ഇത്തവണ വെന്നിക്കൊടി പാറിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Post Your Comments