ന്യൂഡൽഹി: വികാരഭരിതനായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. യൂത്ത് കോൺഗ്രസിലും എൻ എസ് യുവിലും തെരഞ്ഞെടുപ്പ് നടത്തിയത് താനാണ്. എന്നാൽ അതിൻ്റെ പേരിൽ താൻ ക്രൂശിക്കപ്പെട്ടുവെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. പാർട്ടിയിൽ ഉള്ളവർ പോലും തന്നെ ആക്രമിച്ചു. ജനാധിപത്യപരമായ തെരഞ്ഞെടുപ്പിന് വാദിക്കുന്നയാളാണ് താനെന്നും രാഹുൽ വ്യക്തമാക്കി. സാമ്പത്തിക വിദഗ്‌ധൻ കൗശിക് ബസുവുമായുള്ള സംഭാഷണത്തിലാണ് രാഹുൽ ഇക്കാര്യം വെളിപ്പെടുത്തിയത്.
മുൻ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയുടെ കാലത്ത് ഏർപ്പെടുത്തിയ അടിയന്തിരാവസ്ഥ തെറ്റായിരുന്നുവെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. ആ കാലഘട്ടത്തിൽ സംഭവിച്ചത് തെറ്റാണെന്ന് ഇന്ദിര ഗാന്ധി തന്നെ സമ്മതിച്ചിട്ടുണ്ട്. എന്നാൽ അടിയന്തരാവസ്ഥ കാലത്ത് സംഭവിച്ചതും ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്നതുമായ കാര്യങ്ങൾ തമ്മിൽ അടിസ്ഥാനപരമായ വ്യത്യാസമുണ്ട്. രാജ്യത്തെ ഭരണഘടനയുടെ മൗലിക തത്വങ്ങൾ പിടിച്ചെടുക്കാൻ കോൺഗ്രസ് ഇതുവരെ ശ്രമിച്ചിട്ടില്ലെന്നും രാഹുൽ വ്യക്തമാക്കി.
Post Your Comments