Latest NewsNewsIndia

ബലാത്സംഗക്കേസില്‍ 20 വര്‍ഷം തടവുശിക്ഷ; ഒടുവിൽ നിരപരാധിയെന്ന് കോടതി; തന്റെ കുടുംബവും ശരീരവും തകർന്നുവെന്ന് വിഷ്ണു

ജയിലിലെ അടുക്കളയില്‍ ജോലിയെടുത്താണ് എന്‍റെ കൈകള്‍ ഇങ്ങനെയായത്.

ലക്നൗ: ജോലി സ്ഥലത്തേക്ക് പോകുന്നതിനിടെ പെണ്‍കുട്ടിയെ ബലാത്സംഗത്തിനിരയാക്കിയെന്ന കേസിൽ 20 വര്‍ഷം തടവുശിക്ഷ അനുഭവിച്ചയാള്‍ നിരപരാധിയെന്ന് കോടതി. അലഹബാദ് കോടതിയാണ് ബലാത്സംഗക്കേസില്‍ ജയിലിൽ കഴിഞ്ഞ വിഷ്ണു തിവാരിയെ കുറ്റവിമുക്തനാക്കിയത്. ബുധനാഴ്ച വൈകീട്ട് ഇയാള്‍ ആഗ്ര ജയിലില്‍ നിന്നും പുറത്തിറങ്ങി.

”കഴിഞ്ഞ 20 വര്‍ഷമായി താന്‍ ജയിലിലാണ്. എന്‍റെ കുടുംബവും ശരീരവും തകര്‍ന്നിരിക്കുന്നു. എനിക്ക് ഒരു സഹോദരന്‍ മാത്രമാണുള്ളത്. ഞാന്‍ വിവാഹം കഴിച്ചിട്ടില്ല. ജയിലിലെ അടുക്കളയില്‍ ജോലിയെടുത്താണ് എന്‍റെ കൈകള്‍ ഇങ്ങനെയായത്. ജയിലില്‍ നിന്നിറങ്ങുമ്ബോള്‍ അധികൃതര്‍ നല്‍കിയ 600 രൂപ മാത്രമാണുള്ളത് ” വിഷ്ണു തിവാരി പറഞ്ഞു.

read also:വിവാഹിതയായി മണിക്കൂറുകള്‍ക്കുള്ളില്‍ കുഴഞ്ഞുവീണ് വധു മരിച്ചു

2000, സെപ്റ്റംബര്‍ 16നാണ് തിവാരി അറസ്റ്റിൽ ആകുന്നത് ബലാത്സംഗം, പട്ടികജാതി-പട്ടിക വര്‍ഗക്കാര്‍ക്കെതിരായ അതിക്രമം തുടങ്ങിയ വകുപ്പുകള്‍ പ്രകാരമുള്ള കേസിൽ മൂന്ന് വര്‍ഷത്തിന് ശേഷം ലാലിത്പൂരിലെ കോടതി വിഷ്ണു തിവാരിയെ 10 വര്‍ഷം തടവിന് ശിക്ഷിച്ചു. പിന്നീട് എസ്സി, എസ്ടി ആക്ട് പ്രകാരം ജീവപര്യന്തം തടവിനും ശിക്ഷിച്ചു. എന്നാൽ പരാതിക്കാരിയായ പെണ്‍കുട്ടിക്ക് നേരെ ബലാത്സംഗശ്രമമുണ്ടായിട്ടില്ലെന്ന് വിശദമായ പരിശോധനയില്‍ വ്യക്തമായതായി അലഹബാദ് ഹൈക്കാടതി അറിയിച്ചു. കൂടാതെ ഈ യുവതിക്ക് ആന്തരികമായ മുറിവുകളില്ലെന്നും കോടതി വ്യക്തമാക്കി. ഇതോടെയാണ് വിഷ്ണു തിവാരിയെ അലഹാബാദ് ഹൈകോടതി കുറ്റവിമുക്തനാക്കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button