ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മാത്രം കേട്ടുപരിചയിച്ച ഒന്നാണ് ദുരഭിമാനക്കൊലകൾ. ഒരുപക്ഷെ കേരളത്തിലും അതിന്റെ തുടർക്കഥകൾ ഉണ്ടാകുന്നുവെന്ന് കേൾക്കുമ്പോൾ അൽപ്പം ഞെട്ടലോടെയാണ് സാക്ഷരസമൂഹം അതിനെ നോക്കിക്കാണുന്നത്. വിവേകാനന്ദനും , ശ്രീനാരായണഗുരുവും , ചട്ടമ്പിസ്വാമികളും, കുമാരനാശാനും ,അയ്യങ്കാളിയും ,സഹോദരനയ്യപ്പനുമൊക്കെ ഉൾപ്പെടുന്ന നവോഥാന നായകന്മാർ പടുത്തുയർത്തിയ മതേതരത്വത്തിന്റെയും മാനുഷിക മൂല്യങ്ങളുടെയും കോട്ടയ്ക്ക് എവിടെയൊക്കെയോ വിള്ളലേറ്റിരിക്കുന്നു എന്ന് വേണം നമ്മൾ ഈ സാഹചര്യത്തിൽ കരുതാൻ. ഏറ്റവുമൊടുവിൽ പാലക്കാട്ടെ തേങ്കുറുശ്ശിയിൽ മകളുടെ ഭർത്താവിന് വേണ്ടി അച്ഛൻ രാജൻ തന്നെ കൊലക്കത്തിയൊരുക്കിയെന്ന് കേൾക്കുമ്പോൾ മക്കളുള്ള ഓരോ മാതാപിതാക്കളും ശ്രദ്ധിക്കേണ്ടതുണ്ട്.
Also Read:വൻ കഞ്ചാവ് വേട്ട; രണ്ട് കിലോഗ്രാം കഞ്ചാവുമായി യുവാവ് അറസ്റ്റിൽ
എന്തിനാണ് സ്വന്തം അഭിമാനങ്ങൾക്ക് വേണ്ടി മക്കളെ തന്നെ കുരുതി കൊടുക്കുന്നത്. മനുഷത്വത്തേക്കാളും സ്നേഹത്തേക്കാളും മറ്റെന്തിനാണ് ഈ ഭൂമിയിൽ വിലയുള്ളത്. സ്വന്തം മക്കളുടെ സന്തോഷങ്ങൾ എങ്ങനെയാണു നിങ്ങൾക്ക് ഇത്ര എളുപ്പത്തിൽ തല്ലിക്കെടുത്താനാവുന്നത്. കേരളത്തിൽ ഏറ്റവുമധികം സാക്ഷരതയുള്ള മനുഷ്യരാണ് ജീവിക്കുന്നത്. അവർക്കിടയിൽ തന്നെ ഇത്രത്തോളം ജാതിവെറിയും മതഭ്രാന്തും ഉണ്ടെങ്കിൽ മാറ്റ് സംസ്ഥാനങ്ങളുടെ കാര്യം എത്രത്തോളം ഭീകരമായിരിക്കുമെന്നോ. ജാതിയില്ലാത്തവരാണ് നമ്മളെന്ന് പ്രത്യക്ഷത്തിൽ പറയുമെങ്കിലും പരോക്ഷമായി നമ്മളിൽ പലരും ജാതിയിൽ അധിഷ്ഠിതമായ സമൂഹത്തിലെ അംഗങ്ങൾ തന്നെയാണ്.
ഒരു തിരിച്ചുവരവ് നമുക്ക് അനിവാര്യമാണ്. നിലനിൽക്കുന്ന എല്ലാ അധിഷ്ഠിത ചട്ടക്കൂടുകളിൽ നിന്നും. അതിനു നല്ല വിദ്യാഭ്യാസം തന്നെയാണ് വേണ്ടത്. മനുഷ്യരെ മനുഷ്യരായി മനസ്സിലാക്കാനും. സ്നേഹത്തിലും സാഹോദര്യത്തിലും മാത്രം വിശ്വസിക്കാനും പഠിപ്പിക്കുന്ന ഒരു വിദ്യാഭ്യാസം നമ്മുടെ വീടുകളിൽ നിന്ന് തന്നെ തുടങ്ങേണ്ടതുണ്ട്. ആരെ വിവാഹം കഴിക്കുന്നു എന്നുള്ളതിലല്ല , എങ്ങനെ ജീവിക്കുന്നു എന്നുള്ളതിൽ മാത്രമാണ് ശ്രദ്ധിക്കേണ്ടത്. ഓരോ മനുഷ്യനും അവരവരുടേതായ അവകാശങ്ങൾ ഉണ്ട്. അത് മക്കളായാലും മാതാപിതാക്കളായാലും
Post Your Comments