കൊല്ലം: റയിൽവേ ട്രാക്കില്‍ തെങ്ങിന്‍തടി വച്ച് ട്രെയിന്‍ അട്ടിമറിക്കാന്‍ ശ്രമം. ഞായറാഴ്ച പുലര്‍ച്ച 12.50ഓടെ ഇടവക്കും കാപ്പിലിനുമിടയിലുള്ള നൂലത്ത് റെയില്‍വേ ട്രാക്കിലാണ് സംഭവം. രണ്ടുപേരെ മണിക്കൂറുകള്‍ക്കകം റെയില്‍വേ പൊലീസ് പിടികൂടി.
ചെന്നൈ -ഗുരുവായൂര്‍ ട്രെയിന്‍ തടിയില്‍ തട്ടിയ ഉടന്‍ ലോക്കോ പൈലറ്റ് ട്രെയിന്‍ നിര്‍ത്തി. ട്രാക്കിലുണ്ടായിരുന്ന തടിക്കഷണം എടുത്തുമാറ്റിയതിനാല്‍ വന്‍ അപകടമൊഴിവായി.
തടിക്കഷണം കൊല്ലം ആര്‍.പി.എഫ് പോസ്റ്റില്‍ എത്തിച്ചു. റെയില്‍വേ പൊലീസ് ചീഫ് രാജേന്ദ്രെന്റ നിര്‍ദേശപ്രകാരം ഡിവൈ.എസ്.പി കെ.എസ്. പ്രശാന്തിെന്‍റ നേതൃത്വത്തില്‍ തിരുവനന്തപുരം റെയില്‍വേ പൊലീസ് സ്റ്റേഷന് സബ് ഇന്‍സ്പക്ടര്‍ ഇതിഹാസ് താഹ, കൊല്ലം റെയില്‍വേ പൊലീസ് സ്റ്റേഷന് േഗ്രഡ് സബ് ഇന്‍സ്പെക്ടര്‍ മനോജ് കുമാര്‍, ഇന്‍റലിജന്‍സ് സ്ക്വാഡ് അംഗങ്ങളായ രാജു, വിവേക്, ആദിത്യന്‍, വിമല്‍ എന്നിവരടങ്ങുന്ന പ്രത്യേക സംഘമാണ് അനേഷണം നടത്തിയത്.
തടി ട്രാക്കില്‍ കൊണ്ടുവച്ച ഇടവ തൊടിയില്‍ ഹൗസില്‍ സാജിദ് (27), കാപ്പില്‍ ഷൈലജ മന്‍സിലില്‍ ബിജു (30) എന്നിവരെ പിടികൂടി. ഇവരെ കൊല്ലം ആര്‍.പി.എഫ് സ്റ്റേഷനിലേക്ക് തുടര്‍ നടപടികള്‍ക്കായി കൈമാറി.
Post Your Comments