തിരുവനന്തപുരം: ശാർക്കര ദേവീക്ഷേത്രത്തിന് മുന്നിൽ ദീപാരാധന സമയത്ത് ഇടതുപക്ഷ എംഎൽഎയുടെ നേതൃത്വത്തിൽ ഡിജെ പാർട്ടി നടത്തിയത് വിവാദമാകുന്നു. ചിറയിൻകീഴ് സിറ്റിംഗ് എംഎഎ വി. ശശിയുടെ നേതൃത്വത്തിലായിരുന്നു ഡിജെ പാർട്ടി.
അതേസമയം, ചിറയിൻകീഴിൽ പരാജയ ഭീതി നേരിടുന്ന ഇടതുപപക്ഷം സമനില തെറ്റി പ്രകോപനം സൃഷ്ടിക്കുകയാണെന്നാണ് എതിർപക്ഷം പറയുന്നത്. ദീപാരാധന സമയത്തായിരുന്നു സഖാക്കളുടെ നേതൃത്വത്തിലുള്ള ഡിജെ പാർട്ടിയെന്നും കോൺഗ്രസ് നേതാവ് എം ജെ ആനന്ദ് പറഞ്ഞു. എന്നാൽ ആരോപണം നിഷേധിച്ച സിപിഎം ദീപാരാധന സമയത്തും അത്താഴപൂജ സമയത്തും പാർട്ടി നിർത്തി വെച്ചിരിക്കുകയിരുന്നു എന്നും പറഞ്ഞു.
ഇത്തവണ ശക്തമായ ത്രികോണ മത്സരമാണ് ചിറയിൻകീഴിൽ നടക്കുന്നത്. സിറ്റിംഗ് എംഎൽഎ വി ശശിയാണ് ഇടത് മുന്നണി സ്ഥാനാർത്ഥി. ബി എസ് അനൂപ് കോൺഗ്രസിന് വേണ്ടിയും കൗൺസിലർ ആശാനാഥ് ബിജെപിക്ക് വേണ്ടിയും മത്സരിക്കുന്നു.
Post Your Comments