ദുബായ് : യഹൂദന്മാര്‍ക്ക് ഏറ്റവും സുരക്ഷിതമായ സ്ഥലമാണ് യു.എ.ഇ എന്ന വെളിപ്പെടുത്തലുമായി ജെറുസലം ഡെപ്യൂട്ടി മേയര്‍ ഫ്‌ളിര്‍ ഹസ്സന്‍ നഹം. ജൂതന്‍മാര്‍ക്ക് താമസത്തിനും ടൂറിസ്റ്റ് കേന്ദ്രത്തിനുമായി ലോകത്തില്‍ വെച്ച് ഏറ്റവും സുരക്ഷിതമായ രാജ്യം യു.എ.ഇ ആണെന്ന് ഇവര്‍ പറയുന്നു.
Read Also : രണ്ടു തവണ വാക്‌സിൻ സ്വീകരിച്ചയാൾക്ക് വീണ്ടും കോവിഡ് സ്ഥിതീകരിച്ചു.
2020 ല്‍ യു.എ.ഇയില്‍ ഉണ്ടായ ഒരു അനുഭവം പങ്കുവെച്ചാണ് യു.എ.ഇ സുരക്ഷിതമായ നഗരം തന്നെയാണെന്ന് അവര്‍ സാക്ഷ്യപ്പെടുത്തിയത് . 2020 ഡിസംബറില്‍ ഒരു ഡിന്നര്‍ ആഘോഷത്തില്‍ പങ്കെടുത്തതിനു ശേഷം ദുബായിലെ ഒരു റോഡിലൂടെ താമസസ്ഥലത്തേയ്ക്ക് മടങ്ങുകയായിരുന്നു. ഭര്‍ത്താവും നാല് മക്കളും കൂടെ ഉണ്ടായിരുന്നു. ജൂത വിഭാഗത്തിലെ പുരുഷന്‍മാര്‍ തലയിലിടുന്ന കിപ്പാഹ് തന്റെ ഭര്‍ത്താവ് ധരിച്ചിരുന്നു.
യൂറോപ്പിന് പുറത്തുപോകുമ്പോള്‍ തന്റെ ഭര്‍ത്താവ് ഒരിക്കലും ആ പ്രത്യേക രീതിയിലുള്ള തൊപ്പി ധരിക്കാറില്ല. കാരണം ജൂത വിരുദ്ധരുടെ ആക്രമണം ഉണ്ടാകുമോ എന്ന് ഭയന്നിരുന്നു. എന്നാല്‍ പതിവില്ലാതെ ദുബായ് ട്രിപ്പില്‍ അദ്ദേഹം ആ തൊപ്പി ധരിക്കുകയും ചെയ്തു.
ആ വെള്ളിയാഴ്ച ഞങ്ങള്‍ ഡിന്നര്‍ കഴിഞ്ഞ് മടങ്ങുമ്പോള്‍ അദ്ദേഹം തൊപ്പി തലയില്‍ വെച്ചിരുന്നു. റോഡിലൂടെ നടന്നു വരികയായിരുന്ന ഞങ്ങളുടെ അരികില്‍ പെട്ടെന്ന് ഒരു ടാക്‌സി വന്ന് നില്‍ക്കുകയും ഗ്ലാസ് താഴ്ത്തി ഡ്രൈവര്‍ ‘ ജൂതര്‍ക്ക് സ്വാഗതം ‘ എന്ന് പറയുകയും ചെയ്തു. അത് ഞങ്ങളെ വല്ലാതെ ആഹ്ലാദത്തിലാഴ്ത്തിയെന്ന് ഫ്‌ളിര്‍ ഹസ്സന്‍ ഓര്‍ക്കുന്നു.
Post Your Comments