KeralaLatest NewsNews

എല്ലാം നിര്‍മിക്കാന്‍ നില്‍ക്കുന്നവര്‍ക്കാണ് തങ്ങളുടെ വോട്ട് എന്ന് ജനങ്ങൾ തീരുമാനിക്കണം ; പിണറായി

ഇലക്ഷനോട് കേരളം അടുത്തു നിൽക്കുമ്പോഴാണ് പിണറായിയുടെ വാക്കുകൾ ജനശ്രദ്ധയിലേക്കെത്തുന്നത്.വര്‍ഗീയകലാപമില്ലാത്ത അഞ്ചാണ്ട്. ഇത് കേരളത്തിെന്‍റ മാത്രം പ്രത്യേകത. പ്രതികൂല ഘടകങ്ങളെ മറികടന്ന് വികസനപ്പുലരിയിലേക്ക് കേരളം മുന്നേറിയ കാലമാണിത്. ഓഖി, പ്രളയം, നിപ, കോവിഡ്… ആപത്തുകള്‍ പലതു വന്നിട്ടും ഒറ്റക്കെട്ടായി അതിജീവിച്ചു. ഇനി ഒരു ദുരന്തത്തിനും തകര്‍ക്കാനാവാത്ത വിധത്തില്‍ നാം കേരളത്തെ പുനര്‍നിര്‍മിച്ചു. എല്ലാ വരുമാന േസ്രാതസ്സുകളും അടഞ്ഞ ഘട്ടത്തില്‍പോലും കേരളത്തിലെ ഒരു കുടുംബത്തിലും പട്ടിണിയുണ്ടാവാതെ കാത്തു. ഇതൊക്കെ ചെയ്തുകൊണ്ടുതന്നെ കേരള പുനര്‍നിര്‍മാണവും രോഗവ്യാപന നിയന്ത്രണവും സാധ്യമാക്കി.

Also Read:സിപിഎം നേതാവിന്റെ വീട്ടുമുറ്റത്ത് അജ്ഞാതര്‍ റീത്ത് വച്ചതായി പരാതി

ആധുനിക കേരളചരിത്രം പരിശോധിച്ചാല്‍ ഇടവേളകളോടെ സര്‍ക്കാറുകള്‍ മാറിവരുന്ന നിലയാണ്. ഇടക്കിടെ അധികാരത്തില്‍വന്ന ഇടതുമുന്നണി സര്‍ക്കാറുകള്‍ മത്സരിച്ചത് തൊട്ടുമുമ്ബുള്ള ഇടതുഭരണങ്ങളുടെ പ്രവര്‍ത്തനങ്ങളുമായാണ്. ഭൂപരിഷ്കരണം മുതല്‍ ജനകീയാസൂത്രണം വരെ. വിദ്യാഭ്യാസപരിഷ്കാരം മുതല്‍ പൊതുജനാരോഗ്യം വരെ. ഭരണപരിഷ്കാരം മുതല്‍ അധികാരവികേന്ദ്രീകരണം വരെ. ആ പരമ്ബരയില്‍ ഓരോ ഇടതുസര്‍ക്കാറിനും മുമ്ബത്തെ ഇടതു സര്‍ക്കാറുമായേ മത്സരിക്കാന്‍ കഴിയുമായിരുന്നുള്ളൂ. അഞ്ചുവര്‍ഷം കൊണ്ട് 32,034 കോടി രൂപ പെന്‍ഷനായി വിതരണം ചെയ്തതും സാമൂഹികസുരക്ഷ, വികസന മേഖലകളില്‍ 73,280 കോടി രൂപ ചെലവഴിച്ചതും 20 രൂപയ്ക്ക് ഉൗണുനല്‍കുന്ന 876 ജനകീയ ഹോട്ടലുകള്‍ ആരംഭിച്ചതും അങ്ങനെയാണ്.

ദുരിതാശ്വാസനിധിയിലൂടെ 5432 കോടി രൂപ വിതരണം ചെയ്തതും 2,57,000 പേര്‍ക്ക് ലൈഫ് മിഷനിലൂടെ വീട് നിര്‍മിച്ചുനല്‍കിയതും 1.76 ലക്ഷം പേര്‍ക്ക് പട്ടയം വിതരണം ചെയ്തതും നെല്ലുല്‍പാദനം 588 മെട്രിക് ടണ്ണായി വര്‍ധിപ്പിച്ചതും പച്ചക്കറി ഉല്‍പാദനം 15 ലക്ഷം മെട്രിക് ടണ്ണാക്കിയതും നെല്‍വയല്‍ കൃഷി 2.23 ലക്ഷം ഹെക്ടറായി വ്യാപിപ്പിച്ചതും പാലുല്‍പാദനം 31,421.38 ലക്ഷം ലിറ്ററാക്കിയതും ഇത്തരത്തിലാണ്. 20,800 കോടി രൂപ സ്കൂള്‍ വിദ്യാഭ്യാസത്തിന് വകയിരുത്തിയാണ് 6.8 ലക്ഷം കുട്ടികള്‍ പൊതുവിദ്യാലയങ്ങളിലേക്ക് അധികമായി കടന്നുവന്നത്. വൈദ്യുതി ഉല്‍പാദനശേഷിയില്‍ 236 മെഗാവാട്ടിെന്‍റ വര്‍ധന ഉണ്ടായതും കുടിവെള്ള കണക്ഷനുകളുടെ കാര്യത്തില്‍ 11.33 ലക്ഷത്തി‍െന്‍റ വര്‍ധന ഉണ്ടായതും 11,580 കിലോമീറ്റര്‍ റോഡുകള്‍ നവീകരിച്ചതും ആകെ റോഡുകളുടെ ദൈര്‍ഘ്യം 3,31,904 കിലോമീറ്ററാക്കിയതും അതുകൊണ്ടാണ്.

500ലധികം കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ യാഥാര്‍ഥ്യമാക്കാന്‍ കഴിഞ്ഞതും 7263 തസ്തികകള്‍ ആരോഗ്യമേഖലയില്‍ പുതുതായി ആരംഭിച്ചതും താലൂക്ക്-ജില്ല ആശുപത്രികളില്‍വരെ സൂപ്പര്‍ സ്പെഷാലിറ്റി സേവനം ലഭ്യമാക്കിയതും ഒക്കെ നാം ഇനിയും മുന്നേറണം എന്ന കാഴ്ചപ്പാടുണ്ടായതുകൊണ്ടാണ്.

1,58,000 ആളുകള്‍ക്ക് പി.എസ്.സിയിലൂടെ നിയമനം നല്‍കിയതും 3900 സ്റ്റാര്‍ട്ട്‌അപ്പുകള്‍ ആരംഭിക്കാന്‍ അവസരമൊരുക്കിയതും 30,000ത്തിലധികം തൊഴില്‍ സംരംഭങ്ങള്‍ക്ക് ജീവന്‍ നല്‍കിയതും ഒന്നരലക്ഷത്തോളം സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ ആരംഭിച്ചതുമെല്ലാം നമ്മുടെ നാടും നാട്ടുകാരും മെച്ചപ്പെടണം എന്ന കാഴ്ചപ്പാടുള്ളതുകൊണ്ടാണ്. മുടങ്ങിക്കിടന്ന ഗെയില്‍ പൈപ് ലൈന്‍, എടമണ്‍-കൊച്ചി വൈദ്യുതിലൈന്‍, റെയില്‍വേ വികസനം എന്നിവയൊക്കെ യാഥാര്‍ഥ്യമാക്കിയതും മലയോര ഹൈവേ, തീരദേശ ഹൈവേ, ദേശീയ ജലപാത, ദേശീയപാത വികസനം, പുഗലൂര്‍-മാടത്തറ എച്ച്‌.ഡി.സി ലൈന്‍ എന്നിവ ഏറ്റെടുത്തതും കണ്ണൂര്‍ വിമാനത്താവളം, കൊച്ചി വാട്ടര്‍ മെേട്രാ എന്നിവയുടെ പ്രവര്‍ത്തനം ആരംഭിച്ചതും കൊച്ചി മെേട്രായുടെ വികസനം സാധ്യമാക്കിയതും ഒക്കെ വികസനപ്രക്രിയയില്‍ നിശ്ചയദാര്‍ഢ്യത്തോടെ സര്‍ക്കാര്‍ ഇടപെട്ടതുകൊണ്ടാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button