മാവേലിക്കര; ഒപ്പം താമസിച്ചിരുന്ന യുവതിയുടെ ശരീരത്തിൽ അതിഥിത്തൊഴിലാളി ഡീസൽ ഒഴിച്ചു തീകൊളുത്തി. ഗുരുതരമായി പൊള്ളലേറ്റ ബംഗാൾ സ്വദേശിനി ആശുപത്രിയിൽ ചികിത്സയിലാണ് കഴിയുന്നത്. അതിഥിത്തൊഴിലാളിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ബംഗാൾ മാൾഡ സലൈഡങ്ക ചില്ലിമാപ്പുർ ബബ്ലു മർഡിയുടെ ഭാര്യ സുജിത കിസ്കു (20) ആണ് 85% പൊള്ളലേറ്റ് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചകിത്സയിൽ കഴിയുന്നത്. സുജിതയ്ക്കൊപ്പം താമസിച്ചിരുന്ന ബംഗാൾ മാൾഡ സലൈഡങ്ക ദക്കിൻബാസ്തുവിൽ കുർദൂസ് അൻസാരിയെ (22) കുറത്തികാട‌് പൊലീസ് കസ്റ്റഡിയിലെടുത്തു.
ഇന്നലെ പുലർച്ചെയാണു ഞെട്ടിക്കുന്ന ക്രൂര സംഭവം ഉണ്ടായിരിക്കുന്നത്. ഇരുവരും കഴിഞ്ഞ ഒരു മാസമായി മാങ്കാംകുഴി നാലുമുക്കിനു സമീപത്തെ വീട്ടിൽ വാടകയ്ക്കു താമസിക്കുകയായിരുന്നു. പൊള്ളലേറ്റ സുജിതയുടെ ഭർത്താവും മക്കളും ബംഗാളിലാണ് താമസിക്കുന്നത്. തനിക്കൊപ്പം താമസിക്കുന്ന കുർദൂസ് അൻസാരിയാണു തീ കൊളുത്തിയതെന്നു സുജിത ഡോക്‌ടർക്ക് മൊഴി നൽകി. ഇതിന്റെ അടിസ്ഥാനത്തിലാണു കുർദൂസ് അൻസാരിയെ കസ്റ്റഡിയിലെടുത്തത്. രണ്ടര വർഷമായി വെട്ടിയാറിൽ താമസിക്കുന്ന കുർദൂസ് അൻസാരി നിർമാണത്തൊഴിലാളിയാണ്.
Post Your Comments