തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ സര്‍ക്കാര്‍ ആശുപത്രികളില്‍ 38.7 ശതമാനം കോവിഡ് ഐ .സി.യു കിടക്കകളാണ് ഇനി ശേഷിക്കുന്നത്. സ്വകാര്യ ആശുപത്രികളിലെ 7085 ഐ.സി.യു കിടക്കകളില്‍ 1037 എണ്ണമാണ് കോവിഡ് രോഗികള്‍ക്കായി ഇപ്പോള്‍ ഉപയോഗിക്കുന്നത്.
Read Also : കോവിഡിനെതിരായ ഇന്ത്യയുടെ പോരാട്ടത്തിൽ കൈകോർത്ത് ബാങ്കോക്കിലെ ക്ഷേത്രങ്ങൾ
സര്‍ക്കാര്‍ ആശുപത്രികളില്‍ ആകെ വെന്റിലേറ്ററുകളുടെ എണ്ണം 2293 ആണ്. ഇതില്‍ 441 എണ്ണം കോവിഡ് രോഗികളുടെ ചികിത്സക്കായും 185 എണ്ണം കോവിഡേതര രോഗികളുടെ ചികിത്സക്കായും ഉപയോഗത്തിലാണ്. സര്‍ക്കാര്‍ ആശുപത്രികളിലെ ആകെ വെന്റിലേറ്ററുകളില്‍ 72.3 ശതമാനം ഒഴിവുണ്ട്. സ്വകാര്യ ആശുപത്രികളിലെ 1523 വെന്റിലേറ്ററുകളില്‍ 377 എണ്ണമാണ് നിലവില്‍ കോവിഡ് ചികിത്സക്കായി ഉപയോഗിക്കുന്നത്.
സി.എഫ്.എല്‍.ടി.സി കിടക്കകളിലെ 0.96 ശതമാനവും സി.എല്‍.ടി.സികളിലെ 20.6 ശതമാനവും ഓക്സിജന്‍ കിടക്കകളാണ്. മെഡിക്കല്‍ കോളജുകളില്‍ ആകെയുള്ള 3231 ഓക്സിജന്‍ കിടക്കകളില്‍ 1731 എണ്ണമാണ് കോവിഡ് ചികിത്സക്ക് നീക്കിവച്ചിരിക്കുന്നത്. സ്വകാര്യ ആശുപത്രികളിലെ 2990 ഓക്സിജന്‍ കിടക്കകളില്‍ 66.12 ശതമാനം ഉപയോഗത്തിലാണ്.
Post Your Comments