KeralaLatest NewsNewsIndia

‘ബംഗാൾ കൂട്ടക്കുരുതി ചർച്ചയ്‌ക്കെടുക്കണം; ഇതൊരു വിഷയമേ അല്ല എങ്കിൽ മറ്റ് വിഷയങ്ങളിൽ ചർച്ചയ്ക്കില്ല’; സന്ദീപ് വാചസ്പതി

ബിജെപിക്കാർ കൊല്ലപ്പെടാൻ ഉള്ളവരാണെന്ന നിലപാടിലാണ് ബുദ്ധിജീവികളും സാംസ്‌ക്കാരിക നായകരും. മനുഷ്യാവകാശ പ്രവർത്തകർ എന്ന് അവകാശപ്പെടുന്നവർ ഇക്കാര്യം അറിഞ്ഞ ഭാവമേയില്ല

ബംഗാൾ കൂട്ടക്കുരുതി ചർച്ചയാക്കാത്ത മാധ്യമങ്ങൾക്കെതിരെ തുറന്ന നിലപാട് സ്വീകരിച്ച് ബി.ജെ.പി നേതാവ് സന്ദീപ് വാചസ്പതി. ബംഗാൾ കൂട്ടക്കുരുതി ചർച്ചയ്‌ക്കെടുക്കണം; ഇതൊരു വിഷയമേ അല്ല എങ്കിൽ മറ്റ് വിഷയങ്ങളിൽ ചർച്ചയ്ക്കില്ല എന്ന് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി. രണ്ട് ദിവസം കൊണ്ട് ബംഗാളിൽ 14 ബി.ജെ.പി അനുഭാവികളാണ് കൊല്ലപ്പെട്ടതെന്നും 100 കണക്കിന് ബി.ജെപിക്കാരുടെ വീടുകൾ തകർക്കപ്പെട്ടു എന്നും അദ്ദേഹം പറയുന്നു.

ബിജെപിക്കാർ കൊല്ലപ്പെടാൻ ഉള്ളവരാണെന്ന നിലപാടിലാണ് ബുദ്ധിജീവികളും സാംസ്‌ക്കാരിക നായകരുമെന്നും,മനുഷ്യാവകാശ പ്രവർത്തകർ എന്ന് അവകാശപ്പെടുന്നവർ ഇക്കാര്യം അറിഞ്ഞ ഭാവമേയില്ലെന്നും സന്ദീപ് പറയുന്നു.

കോവിഡ് പ്രതിസന്ധി; വീണ്ടും കോടികളുടെ സഹായ വാഗ്ദാനവുമായി ബജാജ് ഗ്രൂപ്പ്

സന്ദീപ് വാചസ്പതിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം.

ബംഗാൾ കൂട്ടക്കുരുതി കേരളത്തിൽ ചർച്ച ചെയ്യപ്പെടരുതെന്ന് ആർക്കൊക്കെയോ വാശി ഉളളത് പോലെയാണ് ഇവിടുത്തെ മാധ്യമങ്ങളുടെ നിലപാട്. 2 ദിവസം കൊണ്ട് 14 പേരെയാണ് തൃണമൂൽ കോൺഗ്രസ് ഗുണ്ടകൾ കൊന്നു തള്ളിയത്. അതിൽ 10 പേരും ബിജെപി പ്രവർത്തകരോ അവരുടെ കുടുംബാംഗങ്ങളോ ആണ്. നിരവധി സഹോദരിമാർ മാനഭംഗം ചെയ്യപ്പെട്ടു. ബിജെപി പ്രവർത്തകരുടെ100 കണക്കിന് വീടുകൾ തകർക്കപ്പെട്ടു. കടകൾ കൊള്ളയടിച്ച ശേഷം തീയിട്ടു നശിപ്പിച്ചു.

ഇതൊന്നും കേരളത്തിൽ വാർത്തയേ അല്ല. ബിജെപിക്കാർ കൊല്ലപ്പെടാൻ ഉള്ളവരാണെന്ന നിലപാടിലാണ് ബുദ്ധിജീവികളും സാംസ്‌ക്കാരിക നായകരും. മനുഷ്യാവകാശ പ്രവർത്തകർ എന്ന് അവകാശപ്പെടുന്നവർ ഇക്കാര്യം അറിഞ്ഞ ഭാവമേയില്ല. ആർക്കും പ്രതിഷേധം ഇല്ല. അവാർഡ് മടക്കി കൊടുക്കേണ്ട, മെഴുകുതിരി കത്തിച്ച് റാലി ഇല്ല, എന്തിന് അന്തി ചർച്ച പോലുമില്ല. കാരണം ബിജെപിക്കാർക്ക് എന്ത് മനുഷ്യാവകാശം. എന്തായാലും ബംഗാൾ അക്രമം ചർച്ചയ്ക്കെടുക്കുന്ന ചാനലുകളിൽ മാത്രമേ തത്ക്കാലം ചർച്ചയ്ക്ക് പോകുന്നുള്ളൂ എന്ന് ഞാൻ തീരുമാനിച്ചു. ഇതൊരു വിഷയമേ അല്ല എന്ന് ഇവർ തീരുമാനിച്ചാൽ അവർ തീരുമാനിക്കുന്ന വിഷയത്തിൽ ചർച്ചയ്ക്കില്ല എന്ന നിലപാട് സ്വീകരിക്കാൻ നമുക്കും അവകാശമുണ്ട്.

 

ബംഗാൾ കൂട്ടക്കുരുതി കേരളത്തിൽ ചർച്ച ചെയ്യപ്പെടരുതെന്ന് ആർക്കൊക്കെയോ വാശി ഉളളത് പോലെയാണ് ഇവിടുത്തെ മാധ്യമങ്ങളുടെ നിലപാട്….

Posted by Sandeep Vachaspati on Wednesday, 5 May 2021

 

shortlink

Related Articles

Post Your Comments

Related Articles


Back to top button