ന്യൂഡൽഹി : കോവിഡ് രണ്ടാം വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സൗജന്യ ഭക്ഷ്യധാന്യം വിതരണം ചെയ്യാനൊരുങ്ങി കേന്ദ്രസർക്കാർ. ഒരാൾക്ക് അഞ്ചു കിലോ വീതം മേയ്, ജൂൺ മാസങ്ങളിൽ വിതരണം ചെയ്യാനാണ് കേന്ദ്ര മന്ത്രിസഭാ തീരുമാനം.
പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്ന യോജനക്ക് കീഴിൽ ദേശീയ ഭക്ഷ്യസുരക്ഷ നിയമത്തിന്‍റെ കീഴിൽ വരുന്ന (എൻ.എഫ്.എസ്.എ) ഗുണഭോക്താക്കൾക്കാണ് അധിക ഭക്ഷ്യധാന്യം നൽകുന്നത്. ഇതുവഴി 79.88 കോടി ജനങ്ങൾക്ക് പ്രയോജനം ലഭിക്കുമെന്നാണ് റിപ്പോർട്ട്. അരിക്ക് മെട്രിക് ടണിന് 36789.2 രൂപയും ഗോതമ്പിന് മെട്രിക് ടണിന് 25731.4 രൂപയും ചെലവ് വരുന്ന പദ്ധതിക്ക് 25332.92 കോടി രൂപയുടെ സബ്സിഡിയാണ് അനുദിക്കുന്നത്. ഭക്ഷ്യധാന്യങ്ങളുടെ മൊത്തം വിഹിതം ഏകദേശം 80 ലക്ഷം ടൺ ആയിരിക്കും.
Read Also : റിയല്‍ ഹീറോസ് ഓഫ് കേരള ആന്റ് മഞ്ചേശ്വര്‍; ഫ്ളക്സിൽ പ്രത്യക്ഷപ്പെട്ടത് പിണറായിയും ലീഗ്എംഎല്‍എയും
സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും ഇതിനോടകം തന്നെ ഈ പദ്ധതിയിൽ ഭക്ഷ്യധാന്യങ്ങൾ നൽകാൻ തീരുമാനിച്ചിട്ടുണ്ട്. 5.88 ലക്ഷം ടൺ ഭക്ഷ്യധാന്യങ്ങൾ സംസ്ഥാനങ്ങൾ ഏറ്റുവാങ്ങിയിട്ടുണ്ട്.
Post Your Comments