Latest NewsKeralaIndia

ബംഗാളിലെ അക്രമങ്ങൾ ഇടില്ലെന്ന ഏഷ്യാനെറ്റിന്റെ പ്രതികരണം : മാപ്പപേക്ഷയുമായി റിപ്പോർട്ടർ, നടപടിയെടുത്തെന്ന് ഏഷ്യാനെറ്റ്

തെറ്റ് പറ്റിയ വ്യക്തിക്കെതിരെ ഉചിതമായ നടപടികൾ സ്വീകരിച്ചിട്ടുണ്ട്.

തിരുവനന്തപുരം: ബംഗാളിലെ അക്രമ സംഭവങ്ങൾ റിപ്പോർട്ട് ചെയ്യാത്തത് എന്തെന്ന കോട്ടയം സ്വദേശിയുടെ ചോദ്യത്തിന് സംഘികൾക്ക് അടികൊണ്ട വാർത്ത ഇടാൻ സൗകര്യമില്ല എന്ന് പറഞ്ഞ റിപോർട്ടർക്കെതിരെ പ്രതിഷേധം ശക്തം. ഏഷ്യാനെറ്റിന്റെ നമ്പറിൽ നിരവധി കോളുകളാണ് ഇതിനെതിരെ പോയത്. മാധ്യമ പ്രവർത്തകരിലെ രാഷ്ട്രീയമാണ് ഇത് വെളിപ്പെടുത്തുന്നതെന്നാണ് പലരുടെയും പ്രതികരണം. പി ആർ പ്രവീണ എന്ന റിപ്പോർട്ടർ ആണ് ഇങ്ങനെ സംസാരിച്ചതെന്ന് ജനം ടിവിയും റിപ്പോർട്ട് ചെയ്തു. ഇതോടെ മാപ്പപേക്ഷയുമായി പ്രവീണ രംഗത്തെത്തി.

അവരുടെ പോസ്റ്റ് കാണാം:

സുഹൃത്തുക്കളെ,
ബംഗാളിലെ അക്രമങ്ങൾ പ്രാധാന്യത്തോടെ കൊടുക്കുന്നില്ല എന്നാരോപിച്ച് നിരവധി ഫോൺ കോളുകൾ എന്റെ സ്ഥാപനമായ ഏഷ്യാനെറ് ന്യൂസിന്റ് ഓഫീസിലേക്ക് വരുന്നുണ്ട്. കൊവിഡ് ഗുരുതരാവസ്ഥ റിപ്പോർട്ടിംഗിനിടെ തുടരെത്തുടരെ ഇത്തരം വിളികൾക്ക് മറുപടി പറയേണ്ടി വന്നപ്പോൾ നിയന്ത്രണം വിട്ട് പ്രതികരിച്ചു പോയിട്ടുണ്ട്. ആരേയും വേദനിപ്പിക്കാൻ ഉദ്ദേശിച്ചായിരുന്നില്ല. അതിൽ നിർവ്യാജം ഖേദിക്കുന്നു .

അതേസമയം പോസ്റ്റിൽ ആരും കമന്റ് ഇടാതിരിക്കാൻ കമന്റ് ഓപ്‌ഷനും ബ്ലോക്ക് ചെയ്തിരിക്കുകയാണ് പ്രവീണ.
അതേസമയം ഏഷ്യാനെറ്റിന്റെ പ്രതികരണവും എത്തിയിട്ടുണ്ട്.

അറിയിപ്പ് —
ഇക്കഴിഞ്ഞ ദിവസം പശ്ചിമ ബംഗാളിൽ നടന്ന അക്രമസംഭവങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് സംബന്ധിച്ച് ഏഷ്യാനെറ്റ് ന്യൂസ് ഓഫീസിലേക്ക് ടെലിഫോണിൽ വിളിച്ച വ്യക്തിയോട് സംസാരിച്ച ഞങ്ങളുടെ സഹപ്രവർത്തകയുടെ പ്രതികരണത്തിൽ അനാവശ്യവും അപക്വവും ആയ പരാമർശങ്ങൾ കടന്നു കൂടിയതിൽ ഞങ്ങൾ ഖേദിക്കുന്നു. തെറ്റ് പറ്റിയ വ്യക്തിക്കെതിരെ ഉചിതമായ നടപടികൾ സ്വീകരിച്ചിട്ടുണ്ട്.
എഡിറ്റർ

shortlink

Related Articles

Post Your Comments

Related Articles


Back to top button