KeralaLatest NewsNews

‘കോവിഡ് രോഗികള്‍ ആശുപത്രിയില്‍ പോവേണ്ട, പകരം എന്റെ ഉപദേശം കേട്ടാല്‍ മതി’; ബാബാ രാംദേവിനെതിരെ ഐഎംഎ

കോവിഡ് ബാധിതരായവര്‍ ചികിത്സക്കായി ആശുപത്രികളില്‍ പോകരുതെന്നും പകരം തന്‍റെ ഉപദേശം സ്വീകരിച്ചാല്‍ മതിയെന്നും ബാബാ രാംദേവ് പറഞ്ഞതായി പരാതിയില്‍ ഡോക്ടര്‍ പറയുന്നു.

പഞ്ചാബ്: യോഗ ഗുരു ബാബാ രാംദേവിനെതിരെ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍. ദേശീയ വൈസ് പ്രസിഡന്‍റ് ഡോ. നവ്ജോത് സിങ് ദാഹിയയാണ് രാംദേവിനെതിരെ പോലീസില്‍ പരാതി നല്‍കിയത്. കോവിഡ് രോഗികളെ കളിയാക്കുകയും കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ അഹോരാത്രം പരിശ്രമിക്കുന്ന ആരോഗ്യ പ്രവര്‍ത്തകരെ അവഹേളിക്കുകയും രോഗികളെ തെറ്റിദ്ധരിപ്പിച്ച്‌ ഭീതി പരത്തുകയും ചെയ്തുവെന്നാണ് പരാതിയില്‍ പറയുന്നത്. വിവേകശൂന്യവും മനുഷ്യത്വരഹിതവുമാണ് ബാബാ രാംദേവിന്‍റെ പ്രവര്‍ത്തിയെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

എന്നാൽ കേസിനാധാരമായി ബാബാ രാംദേവിന്‍റെ വിഡിയോ അദ്ദേഹം പൊലീസിന് കൈമാറി. ‘കോവിഡ് രോഗികള്‍ക്ക് കൃത്യമായി ശ്വാസമെടുക്കേണ്ടത് എങ്ങിനെയാണെന്ന് അറിയില്ല. ഇതിനാല്‍ തന്നെ നെഗറ്റീവിറ്റി പരത്തുകയും ഓക്സജിന്‍ ക്ഷാമമാണെന്നും ശ്മശാനങ്ങളില്‍ സ്ഥലമില്ലെന്നും പരാതിപ്പെടുന്നു’ -വിഡിയോയില്‍ രാംദേവ് രോഗികളെ പഴി പറഞ്ഞു. സംഭവത്തില്‍ ഉന്നതതല അന്വേഷണം വേണമെന്നും ക്രിമിനല്‍ കേസ് ചാര്‍ജ് ചെയ്യണമെന്നും ദാഹിയ കമീഷണര്‍ക്ക് നല്‍കിയ പരാതിയില്‍ ആവശ്യപ്പെട്ടു.

Read Also: ‘എല്ലാ കൃമികളും നിങ്ങള്‍ക്കെതിരെ, പണിക്കരേ നമുക്കൊരു ചാനല്‍ തുടങ്ങിയാലോ?’; അലി അക്ബര്‍

കോവിഡ് ബാധിതരായവര്‍ ചികിത്സക്കായി ആശുപത്രികളില്‍ പോകരുതെന്നും പകരം തന്‍റെ ഉപദേശം സ്വീകരിച്ചാല്‍ മതിയെന്നും ബാബാ രാംദേവ് പറഞ്ഞതായി പരാതിയില്‍ ഡോക്ടര്‍ പറയുന്നു. ആന്‍റിബയോട്ടിക് കുത്തിവെപ്പുകളും റെംഡെസിവിറും വഴി സര്‍ക്കാര്‍-സ്വകാര്യ ആശുപത്രകളിലെ ഡോക്ടര്‍മാര്‍ കോവിഡ് രോഗികളെ മരണത്തിലേക്ക് തള്ളിവിടുകയാണെന്ന ഗുരുതരമായ ആരോപണവും ബാബ രാംദേവ് വിഡിയോയിലൂടെ ഉന്നയിച്ചതായി ദാഹിയ പരാതിപ്പെട്ടു. ‘തികച്ചും വാസ്തവ വിരുദ്ധമായ പ്രസ്താവനകള്‍ മുഖേന ബാബാ രാംദേവ് ആളുകളെ ഭീതിപ്പെടുത്തുകയാണ്. ഇതേത്തുടര്‍ന്ന് ജനങ്ങള്‍ ആശുപത്രിയിലേക്ക് ചികിത്സ തേടിയെത്താന്‍ വിമുഖത കാണിക്കുകയാണ്. ഇത് കോവിഡിനെതിരായ സര്‍ക്കാറിന്‍റെ പോരാട്ടത്തിന് വിലങ്ങുതടിയാകുന്നു’ -അദ്ദേഹം അഭിപ്രായപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button