Latest NewsNewsInternational

നാണംകെട്ട നടപടി; യു.എന്‍ മനുഷ്യാവകാശ കൗണ്‍സിലിനെതിരെ നെതന്യാഹു

കഴിഞ്ഞ ദിവസമാണ് ഗാസ ആക്രമണത്തില്‍ ഇസ്രയേലിനെതിരെ യു എൻ മനുഷ്യാവകാശ കമ്മീഷൻ രംഗത്ത് വന്നത്.

ടെല്‍ അവീവ്: ഇസ്രയേൽ – പലസ്തീൻ വിഷയത്തിൽ ഗാസയില്‍ നടന്ന ആക്രമണങ്ങൾ യുദ്ധക്കുറ്റമായി കണക്കാക്കണമെന്ന് ആവശ്യപ്പെട്ട ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കൗണ്‍സിലിനെതിരെ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഇസ്രയേൽ വിരുദ്ധതയാണ് ഇതിലൂടെ പുറത്തുവരുന്നതെന്നും നെതന്യാഹു പറഞ്ഞു.

‘യു എൻ മനുഷ്യാവകാശ കൗൺസിലിന്റെ നടപടി തീർത്തും നാണംകെട്ടത്. ഇസ്രയേൽ വിരുദ്ധത മറനീക്കി പുറത്തു വന്നിരിക്കുകയാണ്. യു എൻ നിയമങ്ങളെ പരിഹാസത്തോടെ പുച്ഛിച്ചു തള്ളുന്ന ഇത്തരം നടപടികൾ ലോകത്തിൽ തീത്രവാദം വളരാൻ കാരണമാകുന്നു’.- നെതന്യാഹു വ്യക്തമാക്കി.

Also Read:ഇന്ത്യ ഉടൻ സ്പ്ലിറ്റ് ക്യാപ്റ്റൻസിലേക്ക് മാറിയേക്കും: കിരൺ മോറെ

ഗാസയിൽ നടന്ന ആക്രമണങ്ങളെ യുദ്ധക്കുറ്റമായി കണക്കാക്കണമെന്ന യു.എന്‍ മനുഷ്യാവകാശ കമ്മീഷന്റെ നടപടി പലസ്തീൻ സ്വാഗതം ചെയ്തു. പലസ്തീൻ ജനതയുടെ മനുഷ്യാവകാശത്തിനും നിയമം നടപ്പിലാക്കുന്നതിനും വേണ്ടിയുള്ള അന്താരാഷ്ട്ര സമൂഹത്തിന്റെ ഓരോ ചുവടുവെയ്പ്പും നിശ്ചയദാര്‍ഢ്യത്തോടെയുള്ളതാണെന്ന് ഇതില്‍ നിന്നും വ്യക്തമാകുന്നുവെന്നും പലസ്തീൻ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു.

കഴിഞ്ഞ ദിവസമാണ് ഗാസ ആക്രമണത്തില്‍ ഇസ്രയേലിനെതിരെ യു എൻ മനുഷ്യാവകാശ കമ്മീഷൻ രംഗത്ത് വന്നത്. ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ 270 പലസ്തീനികളാണ് കൊല്ലപ്പെട്ടതെന്നും ഇത്തരം ആക്രമണം വ്യാപകമായ നാശനഷ്ടങ്ങള്‍ക്കും മരണങ്ങള്‍ക്കും ഇടയാക്കിയിട്ടുണ്ട്. ഇവയെ യുദ്ധക്കുറ്റമായി തന്നെ കണക്കാക്കമെന്നുമായിരുന്നു മനുഷ്യാവകാശ കമ്മീഷൻ വ്യക്തമാക്കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button