KeralaNattuvarthaLatest NewsNews

‘ഓണ്‍ലൈൻ’ ക്ലാസിന് ബദൽ നിർദ്ദേശവുമായി ബി.ജെ.പി നേതാവ് സന്ദീപ് വാര്യർ

ഈ ആശയം സമഗ്ര ചര്‍ച്ചക്കും പരിഗണനക്കുമായി പൊതുസമൂഹത്തിനു മുന്നില്‍ സമര്‍പ്പിക്കുന്നു

പാലക്കാട്: കോവിഡ് വ്യാപനകാലത്ത് വിദ്യാഭ്യാസം കാര്യക്ഷമമായി നടത്താൻ ‘ഓണ്‍ലൈൻ’ ക്ലാസിന് ബദൽ നിർദ്ദേശവുമായി ബി.ജെ.പി നേതാവ് സന്ദീപ് വാര്യർ. ഓണ്‍ലൈന്‍ ക്ലാസുകള്‍ സംബന്ധിച്ച് ഇപ്പോള്‍ ഒരു ട്രാൻസിഷണല്‍ പീരിയഡ് ആണെന്നും, മൊബൈല്‍ ഫോൺ, റേഞ്ച്, ടിവി തുടങ്ങിയവയുടെ അപര്യാപ്തത ഓണ്‍ലൈന്‍ ക്ലാസുകള്‍ക്ക് വലിയ പ്രതിസന്ധിയാണ് തീര്‍ക്കുന്നതെന്നും അദ്ദേഹം പറയുന്നു. കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസുകളില്‍ താല്‍പര്യം കുറയുന്നതും പ്രശ്നമാണെന്ന് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.

ഈ പ്രതിസന്ധി മറികടക്കാന്‍ കേരളത്തിന്‍റെ തന്നെ ഉജ്ജ്വലമാതൃകയായ മുന്നു പതിറ്റാണ്ട് പിന്നിട്ട സാക്ഷരതാ യജ്ഞം മാതൃകയാക്കാവുന്നതാണെന്ന് സന്ദീപ് വാര്യർ തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. കഴിഞ്ഞ രണ്ട് ടേമായി അദ്ധ്യാപന പരിശീലനം ലഭിക്കാതെ ഇരിക്കുന്ന ബി.എഡ്, ടി.ടി.സി കോഴ്സ് ചെയ്യുന്ന യുവതീ യുവാക്കളെ ആദ്യ റിസോഴ്സ് ആയി പരിഗണിക്കാമെന്നും, ഇവരെ കോവിഡ് വിദ്യാഭ്യാസ പോരാളികളായി സെലക്ട് ചെയ്ത് വാക്സിനേഷന്‍ ചെയ്യണമെന്നും അദ്ദേഹം നിർദ്ദേശിക്കുന്നു.

സെലക്ട് ചെയ്യുന്ന യുവതീ യുവാക്കള്‍ക്ക് പഠിപ്പിക്കേണ്ട മെറ്റീരിയല്‍ ഓണ്‍ലൈനായി നല്‍കണമെന്നും വീടിനടുത്തുള്ള അഞ്ചോ അധികമോ (പത്തില്‍ താഴെ) കുട്ടികളെ സാമൂഹിക അകലം പാലിച്ചു കൊണ്ട് പഠിപ്പിക്കാന്‍ ഈ കോവിഡ് വിദ്യാഭ്യാസ പോരാളികള്‍ക്ക് കഴിയുമെന്നും സന്ദീപ് ചൂണ്ടിക്കാണിക്കുന്നു. മൊബൈല്‍ ഫോണോ റേഞ്ചോ ടിവിയോ ലഭ്യമല്ലാത്ത വിദൂര ഗ്രാമങ്ങളിലും നഗരത്തിലെ ഫ്ലാറ്റ് സമുച്ചയങ്ങളിലും ഒരു പോലെ ഇത് ഫലപ്രദമായി നടപ്പാക്കാമെന്നും അദ്ദേഹം പറയുന്നു.

വീണ്ടും ഞെട്ടിക്കുന്ന വാര്‍ത്ത: കാര്‍ഷിക നിയമത്തിനെതിരെ പ്രതിഷേധിക്കുന്നവര്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന് യുവതി

സന്ദീപ് വാര്യരുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം.

ആദ്യമേ പറയട്ടെ, ഇതൊരു നിര്‍ദ്ദേശമായി മുന്നോട്ട് വക്കുന്ന ആശയമാണ്. ഇതു സംബന്ധിച്ച് നമുക്ക് ചര്‍ച്ച നടത്തി പോരായ്മകള്‍ കണ്ടെത്തുകയും കൂടുതല്‍ വിപുലീകരിക്കുകയും ചെയ്യാവുന്നതാണ്.
കോവിഡ് മഹാമാരിയുടെ കാലത്ത് വിദ്യാഭ്യാസം ഓണ്‍ലൈന്‍ വഴിയോ ടി വി വഴിയോ നടക്കുകയാണല്ലോ. ഓണ്‍ലൈന്‍ ക്ലാസുകള്‍ സംബന്ധിച്ച് ഇപ്പോള്‍ ഒരു ട്രാൻസിഷണല്‍ പീരിയഡ് ആണ്. പ്രധാനമായും മൊബൈല്‍ ഫോണില്ല, റേഞ്ചില്ല, ടിവിയില്ല തുടങ്ങിയ ഇന്ഫ്രാസ്ട്രക്ചര്‍ പ്രശ്നങ്ങളാണ് ഓണ്‍ലൈന്‍ ക്ലാസുകള്‍ക്ക് വലിയ പ്രതിസന്ധി തീര്‍ക്കുന്നത്. കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസുകളില്‍ താല്‍പര്യം കുറയുന്നതും പ്രശ്നമാണ്. എങ്ങനെ ഈ പ്രതിസന്ധി മറികടക്കാം എന്നത് സംബന്ധിച്ച് ചര്‍ച്ചകള്‍ നടന്നുവരികയാണല്ലോ. മൊബൈല്‍ ഫോണും ടിവിയും വാങ്ങിച്ചു നല്‍കിയാലും ഓണ്‍ലൈന്‍ ക്ലാസുകളില്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള താല്‍പ്പര്യം കൂടി പ്രശ്നമാണ്. രക്ഷിതാക്കളില്‍ ഏറെ പേര്‍ക്കും ശ്രദ്ധിക്കാന്‍ സമയവുമില്ല.

കൊറോണ വൈറസിന്റെ അതിതീവ്രതയേറിയ ഡെല്‍റ്റ വകഭേദം പടര്‍ന്നു പിടിക്കുന്നു, ആശങ്കയില്‍ ബ്രിട്ടണ്‍

ഈ പ്രതിസന്ധി മറികടക്കാന്‍ നമ്മുടെ കേരളത്തിന്‍റെ തന്നെ ഉജ്ജ്വലമാതൃകയില്ലേ ? . ഓര്‍മ്മയില്ലേ മുന്നു പതിറ്റാണ്ട് പിന്നിട്ട സാക്ഷരതാ യജ്ഞം ? വിദ്യാസമ്പന്നരായ കേരളത്തിലെ യുവത വീടിനു അടുത്തുള്ളവര്‍ക്ക് അക്ഷരം പഠിപ്പിക്കാന്‍ തയ്യാറായതും അങ്ങനെ സാക്ഷരതാ യജ്ഞം ജനകീയ മുന്നേറ്റമായതും മറക്കാന്‍ കഴിയുമോ? കേരളത്തില്‍ കഴിഞ്ഞ രണ്ട് ടേമായി അദ്ധ്യാപന പരിശീലനം ലഭിക്കാതെ ഇരിക്കുന്ന ബി എഡ് ടിടിസി കോഴ്സ് ചെയ്യുന്ന യുവതീ യുവാക്കളെ ആദ്യ റിസോഴ്സ് ആയി പരിഗണിക്കാം. ശേഷം ഡിഗ്രി വിദ്യാഭ്യാസമുള്ള യുവതീ യുവാക്കള്‍. വളണ്ടിയര്‍മാരായി രജിസ്റ്റര്‍ ചെയ്യുന്ന ഉന്നത വിദ്യാഭ്യാസം നേടിയവര്‍ക്കും അവസരം നല്‍കാം. ഇവരെ കോവിഡ് വിദ്യാഭ്യാസ പോരാളികളായി സെലക്ട് ചെയ്ത് വാക്സിനേഷന്‍ ചെയ്യണം.

ഹരിയാനയിൽ കൂടുതൽ ഇളവുകളോടെ ലോക്ക്​ഡൗൺ നീട്ടി

ഓരോ വാര്‍ഡിലും പത്തു പേരെയെങ്കിലും ലഭിക്കാന്‍ ബുദ്ധിമുട്ടുണ്ടാവില്ല. ഇങ്ങനെ സെലക്ട് ചെയ്യുന്ന യുവതീ യുവാക്കള്‍ക്ക് പഠിപ്പിക്കേണ്ട മെറ്റീരിയല്‍ ഓണ്‍ലൈനായി നല്‍കണം. വീടിനടുത്തുള്ള അഞ്ചോ അധികമോ (പത്തില്‍ താഴെ) കുട്ടികളെ സാമൂഹിക അകലം പാലിച്ചു കൊണ്ട് പഠിപ്പിക്കാന്‍ ഈ കോവിഡ് വിദ്യാഭ്യാസ പോരാളികള്‍ക്ക് കഴിയും. പ്രതിമാസം ഒരു ചുരുങ്ങിയ സംഖ്യ ഇവര്‍ക്ക് സ്റ്റൈപ്പന്‍റ് ആയി നല്‍കുകയും വേണം. ഇത് മാര്‍ക്കറ്റിലേക്ക് തന്നെ തിരിച്ചെത്തും എന്ന കാര്യം പരിഗണിച്ചാല്‍ ഇതൊരു സാമ്പത്തികോത്തേജന പാക്കേജ് കൂടിയായി മാറും. മൊബൈല്‍ ഫോണോ റേഞ്ചോ ടിവിയോ ലഭ്യമല്ലാത്ത വിദൂര ഗ്രാമങ്ങളിലും നഗരത്തിലെ ഫ്ലാറ്റ് സമുച്ചയങ്ങളിലും ഒരു പോലെ നമുക്കിത് ഫലപ്രദമായി നടപ്പാക്കാം. വീട്ടിനുള്ളില്‍ ഒറ്റക്ക് ഇരിക്കേണ്ടി വരുന്ന ആയിരക്കണക്കിന് കുരുന്നുകള്‍ക്ക് മാനസിക പിരിമുറുക്കം കുറക്കാനും ഇതുമൂലം കഴിയും.

സാക്ഷരതാ യജ്ഞകാലത്തേക്ക് നമുക്ക് തിരിച്ചു പോകാം.
എന്തിന്നധീരത ഇപ്പോള്‍ തുടങ്ങുവിന്‍
എല്ലാം നിങ്ങള്‍ പഠിക്കേണം
തയ്യാറാകണമിപ്പോള്‍ തന്നെ
ആജ്ഞാശക്തിയായ് മാറീടാന്‍
ഈ ആശയം സമഗ്ര ചര്‍ച്ചക്കും പരിഗണനക്കുമായി പൊതുസമൂഹത്തിനു മുന്നില്‍ സമര്‍പ്പിക്കുന്നു.
സന്ദീപ് ജി വാര്യര്

shortlink

Related Articles

Post Your Comments

Related Articles


Back to top button