മുംബൈ: പ്രശസ്‌ത നടൻ ദീലീപ് കുമാറിനെ ശ്വാസസംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെയാണ് അദ്ദേഹത്തിനെ മുംബൈയിലെ ഹിന്ദുജ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
പതിവ് പരിശോധനയുടെ ഭാഗമായി കഴിഞ്ഞ മാസം ഇതേ ആശുപത്രിയില്‍ ദിലീപ് കുമാറിനെ അഡ്മിറ്റ് ചെയ്തിരുന്നു. തുടർന്ന് എല്ലാ പരിശോധനകള്‍ക്ക് ശേഷം വളരെ പെട്ടന്ന് തന്നെ അദ്ദേഹം ആശുപത്രി വിട്ടിരുന്നു. ഏതാനും ദിവസങ്ങളായി ശ്വസ തടസ്സം നേരിട്ടിരുന്നതായി ഭാര്യ സൈറ ബാനു പറഞ്ഞു. പരിശോധന റിപ്പോര്‍ട്ടുകള്‍ക്കായി കാത്തിരിക്കുകയാണെന്നും അവര്‍ വ്യക്തമാക്കി.
കഴിഞ്ഞ വര്‍ഷം കോവിഡ് ബാധിച്ച് ഇദ്ദേഹത്തിന്റെ രണ്ട് സഹോദരന്‍മാര്‍ മരണപ്പെട്ടിരുന്നു. സഹോദരങ്ങളായ അസ്‌ലം ഖാനും ഇഷാന്‍ ഖാനുമാണ് മരിച്ചത്. 1944ൽ ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ച ദീലീപ് കുമാർ ദേവദാസ്, കോഹിനൂര്‍, മുകള്‍ ഇ ആസം, രാം ഔര്‍ ശ്യാം തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. 1998ലാണ് അദ്ദേഹം അവസാനമായി സിനിമയില്‍ അഭിനയിച്ചത്.
Post Your Comments