കോട്ടയം : പരീക്ഷയിൽ കോപ്പിയടിച്ചെന്ന ആരോപണത്തെ തുടർന്ന് വിദ്യാർഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് മാതാപിതാക്കൾ. ഒരു വര്‍ഷമായിട്ടും കോപ്പിയടി തെളിയിക്കാൻ അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ല. കേസ് അട്ടിമറിക്കാനാണ് പൊലീസ് ശ്രമിക്കുന്നതെന്നും വിദ്യാർഥിനിയുടെ കുടുംബം ആരോപിക്കുന്നു.
സെന്റ് ആന്റണീസ് കോളജ് വിദ്യാര്‍ഥിനിയായ അഞ്ജു പി ഷാജി കഴിഞ്ഞ വർഷം ജൂണ്‍ ആറാം തീയ്യതിയാണ് ആത്മഹത്യ ചെയ്തത്. പരീക്ഷയ്ക്കിടെ കോപ്പിയടി ആരോപിച്ച് പരീക്ഷാ കേന്ദ്രമായ ചേർപ്പുങ്കല്‍ ബിവിഎം കോളജില്‍ നിന്ന് അഞ്ജുവിനെ പറഞ്ഞ് വിട്ടു. പിന്നാലെ മീനച്ചിലാറ്റില്‍ ചാടി അഞ്ജു ആത്മഹത്യ ചെയ്യുകയായിരുന്നു.സംഭവം നടന്ന് ഒരു വർഷം പിന്നിട്ടിട്ടും കേസിലെ യഥാർഥ വസ്തുത കണ്ടെത്താന്‍ പൊലീസിന് സാധിച്ചില്ല. ഈ സാഹചര്യത്തിലാണ് സി.ബി.ഐ അന്വേഷണം വേണമെന്ന് മാതാപിതാക്കള്‍ ആവശ്യപ്പെടുന്നത്.
Read Also : കോവിഡ് വാക്സിനേഷൻ സർട്ടിഫിക്കറ്റിൽ പ്രധാനമന്ത്രിയുടെ ചിത്രം മാറ്റി മമതയുടെ ചിത്രം വച്ച് ബംഗാൾ സർക്കാർ
ഹാള്‍ടിക്കറ്റിന്റെ പിന്‍ഭാഗത്ത് പാഠഭാഗത്തുനിന്നുള്ള ഭാഗം അഞ്ജു എഴുതിക്കൊണ്ട്
വന്നുവെന്നാണ് പരീക്ഷ നടത്തിയ ബിവിഎം കോളജിന്റെ വാദം.എന്നാല്‍ ,അഞ്ജുവിന്റെ കയ്യക്ഷരം തന്നെയാണോ ഇതെന്ന് തെളിയിക്കാന്‍ പൊലീസിന് ഇതുവരെ സാധിച്ചിട്ടില്ല. നേരത്തെ എംജി യൂണിവേഴ്സിറ്റി നടത്തിയ അന്വേഷണത്തില്‍ ബിവിഎം കോളേജിന് വീഴ്ച പറ്റിയതായി കണ്ടെത്തിയിരുന്നു. വിദ്യാർഥിനിയെ അരമണിക്കൂറോളം പിടിച്ചിരുത്തിയത് മാനസിക ബുദ്ധിമുട്ടുകൾക്ക് ഇടയാക്കിയെന്നായിരുന്നു കണ്ടെത്തല്‍.
Post Your Comments