KeralaLatest NewsNewsCrime

‘ഒരു പെൺകുട്ടിയെ 10 വർഷം ലൈംഗിക അടിമയാക്കിയുള്ള പീഡനമാണ് സംഭവിച്ചത്’: വൈറൽ സംഭവത്തിനെതിരെ സന്ദീപ് വാചസ്പതി

ഇയാൾ പറയുന്ന കഥ വിശ്വസിച്ചാൽ വലിയ ഒരു കുറ്റകൃത്യമാണ് തേഞ്ഞുമാഞ്ഞു പോവുക എന്ന് സന്ദീപ് പറയുന്നു

നെന്മാറ: പത്തുവര്‍ഷം കാമുകിയെ സ്വന്തം വീട്ടിലെ ഒറ്റമുറിയില്‍ വീട്ടുകാര്‍ പോലും അറിയാതെ താമസിപ്പിച്ച യുവാവിന്റെ കഥ ഞെട്ടലോടെയാണ് കേരളം കേട്ടത്. പലർക്കും ഇപ്പോഴും സംഭവം വിശ്വസിക്കാൻ കഴിഞ്ഞിട്ടില്ല. അയിലൂര്‍ കാരക്കാട്ട് പറമ്പ് മുഹമ്മദ് ഹനിയുടെ മകന്‍ റഹ്മാനാണ് 34 സമീപവാസിയായ വേലായുധന്റെ മകള്‍ സജിതയെ പത്തുവര്‍ഷത്തോളം സ്വന്തം വീട്ടില്‍ ഒളിവില്‍ താമസിപ്പിച്ചത്. എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയും ഇതിനെതിരെ രംഗത്തുണ്ട്. ഇപ്പോഴിതാ, സംഭവത്തിൽ യുവാവിനെതിരെ രംഗത്ത് വന്നിരിക്കുകയാണ് ബി.ജെ.പി നേതാവ് സന്ദീപ് വാചസ്പതി.

Also Read:പ്രണയിച്ച് വിവാഹം കഴിച്ചു, 9 മാസത്തെ ജീവിതത്തിനൊടുവിൽ ഗർഭിണിയായ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി യുവാവ്

ഒരു പെൺകുട്ടിയെ 10 വർഷം ലൈംഗിക അടിമയാക്കിയുള്ള പീഡനമാണ് സംഭവിച്ചതെന്ന് സന്ദീപ് ചൂണ്ടിക്കാണിക്കുന്നു. സ്റ്റോക്ഹോം സിൻഡ്രോം ബാധിച്ച പെൺകുട്ടിയെ അടിയന്തിരമായി വിദഗ്ധ ചികിത്സയ്ക്ക് വിധേയയാക്കണമെന്നും അദ്ദേഹം തന്റെ ഫേസ്‌ബുക്കിൽ പങ്കുവെച്ച പോസ്റ്റിലൂടെ ആവശ്യപ്പെടുന്നു.

‘ഇതിനെ ദിവ്യ പ്രണയമായി അംഗീകരിച്ച് തൊണ്ട തൊടാതെ വിഴുങ്ങാനൊന്നും പറ്റില്ല. ഒരു പെൺകുട്ടിയെ 10 വർഷം ലൈംഗിക അടിമയാക്കിയുള്ള പീഡനമാണ് സംഭവിച്ചത്. വൻ ക്രിമിനൽ പ്രവർത്തനം. അല്ലാതെ മൊയ്‌തീൻ-കാഞ്ചന മാല ടൈപ്പ് പ്രണയം ഒന്നുമല്ല. ഇതേപ്പറ്റി സമഗ്രമായ അന്വേഷണം വേണം. അല്ലാതെ ഇയാൾ പറയുന്ന കഥ വിശ്വസിച്ചാൽ വലിയ ഒരു കുറ്റകൃത്യമാണ് തേഞ്ഞുമാഞ്ഞു പോവുക. സ്റ്റോക്ഹോം സിൻഡ്രോം ബാധിച്ച പെൺകുട്ടിയെ അടിയന്തിരമായി വിദഗ്ധ ചികിത്സയ്ക്ക് വിധേയയാക്കണം.’ സന്ദീപ് കുറിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button