Latest NewsNewsIndia

രാജീവ് ഗാന്ധിയെ വധിച്ച കേസിലെ പ്രതികള്‍ക്ക് ആശ്വാസമായി സ്റ്റാലിന്‍ സര്‍ക്കാരിന്റെ തീരുമാനം : നിയമോപദേശം തേടി

ചെന്നൈ: മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ വധിച്ച കേസില്‍ 30 വര്‍ഷത്തിലധികമായി തടവില്‍ കഴിയുന്ന പ്രതികള്‍ക്ക് ദീര്‍ഘകാല പരോള്‍ അനുവദിക്കാന്‍ തമിഴ്നാട് സര്‍ക്കാരിന്റെ ആലോചന. ഇത് സംബന്ധിച്ച് നിയമോപദേശം തേടിയെന്നാണ് റിപ്പോര്‍ട്ട്. പ്രതികളെ വിട്ടയക്കണമെന്ന സംസ്ഥാനത്തിന്റെ ആവശ്യം ഗവര്‍ണറോ രാഷ്ട്രപതിയോ അംഗീകരിക്കാത്ത പശ്ചാത്തലത്തിലാണ് എം.കെ സ്റ്റാലിന്‍ സര്‍ക്കാരിന്റെ ദീര്‍ഘകാല പരോള്‍ എന്ന ആലോചന. അതേസമയം, നളിനിക്കും മുരുകനും വിദേശത്തുള്ള ബന്ധുക്കളുമായി വാട്സ്ആപ്പ് വീഡിയോ കോള്‍ ചെയ്യാന്‍ മദ്രാസ് ഹൈക്കോടതി അനുമതി നല്‍കിയിരുന്നു. ബ്രിട്ടനിലെയും ശ്രീലങ്കയിലെയും ബന്ധുക്കളുമായി ഇവര്‍ സംസാരിക്കും.

Read Also : ആദ്യം പീഡനം, ഇപ്പോള്‍ കൊലപാതകം: കര്‍ഷക സമരത്തിന്റെ ഭാഗമായ നാല് പേര്‍ 42കാരനെ ചുട്ടുകൊന്നു

ഏഴ് പ്രതികളാണ് ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്നത്. ഇതില്‍ നാല് പേര്‍ ശ്രീലങ്കന്‍ പൗരന്‍മാരാണ്. മുരുകന്‍, സന്താന്‍, റോബര്‍ട്ട് പയസ്, ജയകുമാര്‍ എന്നിവരാണ് ശ്രീലങ്കന്‍ പൗരന്‍മാര്‍. വെല്ലൂര്‍ സ്വദേശി പേരറിവാളന്‍, ചെന്നൈ സ്വദേശി നളിനി, മധുരൈ സ്വദേശി രവിചന്ദ്രന്‍ എന്നിവരും 30 വര്‍ഷത്തിലധികമായി ജയിലിലാണ്. നളിനിയുടെ ഭര്‍ത്താവാണ് മുരുകന്‍. ജയകുമാറിന്റെ ഭാര്യ ഇന്ത്യക്കാരിയാണ്. ഇവരെ 1999ല്‍ കോടതി വെറുതെ വിടുകയായിരുന്നു.

പ്രതികളെ വിട്ടയക്കണമെന്ന ആവശ്യപ്പെട്ട് സ്റ്റാലിന്‍ കഴിഞ്ഞമാസം രാഷ്ട്രപതി രാംനാഥ് കോവിന്ദിന് കത്തയച്ചിരുന്നു. 2018ല്‍ തമിഴ്നാട് സര്‍ക്കാര്‍ തടവുകാരെ മോചിപ്പിക്കണമെന്ന് ശുപാര്‍ശ ചെയ്തിരുന്നു. എന്നാല്‍ ഗവര്‍ണര്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കാതെ രാഷ്ട്രപതിക്ക് കൈമാറുകയാണ് ചെയ്തത്. രാഷ്ട്രപതി ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല. 1991 ലാണ് രാജീവ് ഗാന്ധി തമിഴ്നാട്ടിലെ ശ്രീപെരുമ്പത്തൂരിലുണ്ടായ സ്ഫോടനത്തില്‍ കൊല്ലപ്പെട്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button