തിരുച്ചി : കോളേജ് വിദ്യാർത്ഥികളെ ലൈംഗികമായി പീഡിപ്പിച്ച ബിഷപ്പ് ഹെബർ കോളേജ് പ്രൊഫസർ സിജെ പോൾ ചന്ദ്രമോഹൻ അറസ്റ്റിൽ. ഏതാനും ദിവസങ്ങൾക്ക് മുൻപാണ് കോളേജിലെ അഞ്ച് വനിതാ വിദ്യാർത്ഥിനികൾ ഇയാൾക്കെതിരെ പീഡന പരാതി നൽകിയത്. തുടർന്നാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്.
തിരുച്ചിറപ്പള്ളി – തഞ്ചാവൂർ രൂപതയുടെ കീഴിൽ പ്രവർത്തിക്കുന്ന കോളേജാണ് ബിഷപ്പ് ഹെബർ കോളേജ് . ക്ലാസ് സമയങ്ങളിൽ, പെൺകുട്ടികളുടെ അടുത്ത് ഇരിക്കുകയും, അശ്ലീല ഭാഷ സംസാരിക്കുകയും ചെയ്യുമെന്നും കോളേജിന്റെ പ്രിൻസിപ്പലിന് സമർപ്പിച്ച പരാതിയിൽ വിദ്യാർത്ഥിനികൾ പറയുന്നു . ദ്വയാർത്ഥ പ്രയോഗങ്ങളും പ്രൊഫസർ വിദ്യാർത്ഥികളോട് നടത്തിയിട്ടുണ്ടെന്നാണ് ആരോപണം.
Read Also : സ്വപ്ന ഫൈനലിന് കളമൊരുങ്ങി: അർജന്റീനയ്‌ക്കൊപ്പമാണെന്ന് മന്ത്രി മുഹമ്മദ് റിയാസ്, വെല്ലുവിളിച്ച് ശിവൻകുട്ടി
കോളേജ് പരിസരത്തെ തന്റെ സ്വകാര്യ മുറിയിലേക്ക് ഇയാൾ വിദ്യാർത്ഥികളെ ക്ഷണിച്ചിരുന്നു. കോളേജിലെ അസിസ്റ്റന്റ് പ്രൊഫസർ നളിനി ഇക്കാര്യത്തിൽ പോൾ ചന്ദ്രമോഹന് ഒത്താശ ചെയ്ത് നൽകിയതായും പരാതിയിൽ പറയുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിനിടയിൽ കോളേജ് അധികൃതർ പോൾ ചന്ദ്രമോഹനെ സസ്‌പെൻഡ് ചെയ്തു. തമിഴ് ക്രിസ്ത്യൻ സാഹിത്യത്തിൽ പിഎച്ച്ഡി നേടിയ പോൾ ചന്ദ്രമോഹൻ 20 വർഷത്തിലേറെയായി ബിഷപ്പ് ഹെബർ കോളേജിൽ പ്രൊഫസറാണ് .
Post Your Comments