ബ്രസീലിയ: നീണ്ട 14 വർഷങ്ങൾക്കിപ്പുറം ലോകം കാത്തിരുന്ന പോരാട്ടത്തിന് വഴിയൊരുങ്ങി. മാരക്കാനയിൽ അർജന്റീന – ബ്രസീൽ ഫൈനൽ പോരാട്ടത്തിന് ലോകം സാക്ഷിയാകുന്നു. സ്വപ്ന മത്സരം സഫലമാകുന്നതോടെ പോർവിളിയുമായി രംഗത്തുവന്നിരിക്കുകയാണ് ബ്രസീൽ അർജന്റീന ആരാധകർ. ഇപ്പോഴിതാ കേരള രാഷ്ട്രീയത്തിലും പോർവിളികൾ ഉയർന്നു കഴിഞ്ഞു. സ്വപ്ന മത്സരത്തിൽ അർജന്റീനയ്‌ക്കൊപ്പമാണെന്ന് വ്യക്തമാക്കി പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് രംഗത്ത് വന്നു.
‘ഫുട്ബോൾ ലോകം ആവേശപൂർവ്വം കാത്തിരുന്ന സ്വപ്ന ഫൈനലിന് കളമൊരുങ്ങിയിരിക്കുന്നു. ലാറ്റിനമേരിക്കൻ കരുത്തരായ അർജന്റീനയും ബ്രസീലും പരസ്പരം മാറ്റുരയ്ക്കുന്ന കോപ ഫൈനൽ പോരാട്ടത്തിൽ അർജന്റീനയ്ക്കൊപ്പം’, ഇങ്ങനെയായിരുന്നു മുഹമ്മദ് റിയാസ് ഫേസ്‌ബുക്കിൽ കുറിച്ചത്. ഇതിനു താഴെ വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി പോർവിളിയുമായി രംഗത്തെത്തി. ‘മാറക്കാനയിൽ കാണാം’ എന്നായിരുന്നു ശിവൻകുട്ടിയുടെ പ്രതികരണം.
നേരത്തെ, അർജന്റീനിയൻ ആരാധകനായ എംഎം മണിയെ വെല്ലുവിളിച്ച് മന്ത്രി ശിവൻകുട്ടിയും മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രനും രംഗത്ത് വന്നിരുന്നു. അർജന്റീന ഫൈനൽ ഉറപ്പിച്ചതിന് പിന്നാലെയാണ് ബ്രസീൽ ആരാധകരായ കടകംപള്ളി സുരേന്ദ്രനും ശിവൻകുട്ടിയും ഫേസ്ബുക്കിലൂടെയാണ് എംഎം മണിയെ വെല്ലുവിളിച്ച് എത്തിയത്.
Post Your Comments