കണ്ണൂർ : തലശേരി ഫസൽ വധക്കേസിൽ തുടരന്വേഷണം നടത്താനുള്ള ഹൈക്കോടതി വിധിക്കെതിരെ ഫസലിന്‍റെ ഭാര്യ മറിയു. ഫസലിന്‍റെ കൊലപാതകത്തിന് പിന്നിൽ സി.പി.എമ്മാണെന്ന് ആവര്‍ത്തിച്ച് കൊണ്ടായിരുന്നു ഭാര്യ മറിയുവിന്‍റെ പ്രതികരണം. ഒരു പ്രമുഖ ചാനലിനോടായിരുന്നു മറിയുവിന്‍റെ പ്രതികരണം
‘കേസ് അട്ടിമറിക്കാനുള്ള ശ്രമങ്ങള്‍ ഒരുപാടുണ്ടായിട്ടുണ്ട്. കേസില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് സഹോദരന്‍ ഹർജി കൊടുത്തത് സി.പി.എമ്മിന് വേണ്ടിയാണ്, അതിന് എന്തെങ്കിലും നക്കാപിച്ച സഹോദരന് കിട്ടുന്നുമുണ്ടാകും, അത് ഫസലിനോടുള്ള ആത്മാര്‍ഥത കൊണ്ടല്ല. സി.പി.എമ്മിന് അനുകൂലമായി കേസ് പോകാന്‍ വേണ്ടിയുള്ള ശ്രമം മാത്രമാണ് സഹോദരന്‍ നടത്തുന്നത്. എനിക്കൊരു സംശയവുമില്ല, ആര്‍.എസ്.എസ് കാരല്ല ഇത് ചെയ്തത്, സി.പി.എമ്മുകാരാണ്’ -മറിയു പറഞ്ഞു.
Read Also : സ്വപ്ന ഫൈനൽ, മണി ആശാനേ വെല്ലുവിളിച്ച് കടകംപള്ളിയും ശിവൻകുട്ടിയും
അതേസമയം, തുടരന്വേഷണം നടത്താനുള്ള ഹൈക്കോടതി ഉത്തരവിനെ സ്വാഗതം ചെയ്ത് സി.പി.എം നേതാവ് പി ജയരാജന്‍ രംഗത്തെത്തി. വൈകിയെത്തിയ നീതിയാണിതെന്ന് പ്രതികരിച്ച ജയരാജന്‍ ഇത്രയും കാലം സി.പി.എമ്മിനെതിരെ അന്വേഷണ ഏജന്‍സികള്‍ നടത്തിയത് വേട്ടയാടലാണെന്നും വിമര്‍ശിച്ചു.
Post Your Comments