Latest NewsNewsIndiaCrime

നിധി കണ്ടെത്താനായി അഞ്ച് വയസ്സുകാരിയെ അയല്‍ക്കാരിയും മകളും ചേർന്ന് കഴുത്തറുത്ത് കൊന്നു

പെണ്‍കുട്ടിയെ കാണാനില്ലെന്ന കുട്ടിയുടെ അമ്മ പരാതി നല്‍കിയതോടെയാണ് ക്രൂരമായ കൊലപാതകത്തിന്‍റെ ചുരുളഴിഞ്ഞത്

കാൺപൂര്‍ : കുഴിച്ചിട്ട നിധി കണ്ടെത്താനായി അഞ്ച് വയസ്സുകാരിയെ അയല്‍വാസിയായ സ്ത്രീയും മകളും ചേര്‍ന്ന് ക്രൂരമായി കൊലപ്പെടുത്തി. ഉത്തര്‍പ്രദേശിലെ ചമ്രൗദി ഗ്രാമത്തിലാണ് നാടിനെ നടുക്കിയ ക്രൂര കൊലപാതകം അരങ്ങേറിയത്. സംഭവത്തില്‍ യുവതിയെയും മകളെയും പൊലീസ് അറസ്റ്റ് ചെയ്തു.

പെണ്‍കുട്ടിയെ കാണാനില്ലെന്ന കുട്ടിയുടെ അമ്മ പരാതി നല്‍കിയതോടെയാണ് ക്രൂരമായ കൊലപാതകത്തിന്‍റെ ചുരുളഴിഞ്ഞത്. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തില്‍ ലഭിച്ച ഒരു മൊഴിയാണ് പ്രതികളെ കുരുക്കിയത്. അഞ്ചുവയസുകാരിയെ കൊലപ്പെടുത്തിയ യുവതിയുടെ ഇളയ മകനാണ് നിര്‍ണായക വിവരം പൊലീസിന് നല്‍കിയത്. തന്‍റെ അമ്മയും സഹോദരിയും ചേര്‍ന്ന് കുട്ടിയെ കൊലപ്പെടുത്തിയെന്നും മൃതദേഹം സമീപത്തെ പുഴയില്‍ തള്ളിയെന്നുമെന്നുമായിരുന്നു മകന്‍റെ മൊഴി.

Read Also  :  മരംമുറി വിവാദം: പ്രതികാര നടപടിയുമായി സർക്കാർ: സെക്രട്ടറിയേറ്റിൽ ഉദ്യോഗസ്ഥർക്ക് കൂട്ടസ്ഥലംമാറ്റം

മൊഴിയുടെ അടിസ്ഥാനത്തില്‍ പൊലീസ് പുഴയില്‍ നടത്തിയ പരിശോധനയില്‍ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി. ഇതോടെ പൊലീസ് അയല്‍ക്കാരിയേയും മകളെയും കസ്റ്റഡിയിലെടുത്തു. ഇവരെ ചോദ്യം ചെയ്തതോടെയാണ് കുഴിച്ച് മൂടപ്പെട്ട നിധി കണ്ടെത്താനായി പെണ്‍കുട്ടിയെ ബലി നല്‍കിയതാണെന്നവിവരം പുറത്തായത്. ഒരു മന്ത്രവാദിയുടെ വാക്കനുസരിച്ചാണ് കൊലപാതകം നടത്തിയതെന്ന് യുവതി പൊലീസിന് മൊഴി നല്‍കി.

കഴുത്തില്‍ മാരകമായ മുറിവേറ്റനിലയിലാണ് മൃതദേഹം കണ്ടെടുത്തത്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി അയച്ചിരിക്കുകയാണ്. കേസില്‍ കൂടുതല്‍ അന്വേഷണം നടത്തി വരികയാണെന്നും മദ്രവാദിനിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുമെന്നും പൊലീസ് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button