വാഷിങ്ടൺ : അമേരിക്കൻ മുൻ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന്റെ ഒരു തീരുമാനം കൂടി റദ്ദാക്കി ജോ ബൈഡന്‍. ആമസോണിനെ മാറ്റിനിർത്തി മൈക്രോസോഫ്റ്റുമായി ഒപ്പുവെച്ച 1000 കോടി ഡോളറിന്റെ ക്ലൗഡ് കമ്പ്യൂട്ടിങ് കരാറാണ് ബൈഡൻ റദ്ദാക്കിയത്.
2019-ൽ നൽകിയ കരാർ ആമസോൺ നൽകിയ പരാതിയെ തുടർന്ന് നടപ്പാക്കിയിരുന്നില്ല. ആമസോണിനെയും കമ്പനി മേധാവി ജെഫ് ബിസോസിനെയും നിരന്തരം അപമാനിച്ച ട്രംപ് ബോധപൂർവം കരാർ മൈക്രോസോഫ്റ്റിന് നൽകുകയായിരുന്നു. ആമസോണിനെ ‘ശരിയാക്കാൻ’ ട്രംപ് നിർദേശം നല്കിയതുൾപ്പെടെ രേഖകൾ സഹിതമാണ് കമ്പനി പരാതി നൽകിയിരുന്നത്.
Read Also : ഒരു ലോക ഇവന്റിന് ആതിഥേയത്വം വഹിക്കാൻ പാകിസ്താന് കഴിയുമോ: ആകാശ് ചോപ്ര
ആമസോണിനും മൈക്രോസോഫ്റ്റിനും ക്ലൗഡ് കമ്പ്യൂട്ടിങ് സേവനങ്ങൾ പൂർത്തിയാക്കാനാകുമെന്നും മറ്റു കമ്പനികളുടെ കൂടി നിലപാട് തേടിയ ശേഷം അന്തിമ തീരുമാനമെടുക്കുമെന്നും ബൈഡൻ അറിയിച്ചു.
Post Your Comments