ഷിംല : സംസ്ഥാനത്ത് ത്രിവർണ്ണപതാക ഉയർത്താൻ അനുവദിക്കില്ലെന്ന ഭീഷണിയുമായി ഖാലിസ്താൻ ഭീകരർ. ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി ജയ് റാം താക്കൂറിനെതിരെയാണ് ഭീഷണി. ഭീകര സംഘടനയായ സിഖ് ഫോർ ജസ്റ്റിസാണ് മുഖ്യമന്ത്രിയെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയത്.
read also: സ്വര്‍ണക്കടത്ത് കേസ്: സ്വാധീനിച്ചത് സിപിഎം: കസ്റ്റംസ് വെളിപ്പെടുത്തലിൽ പ്രതികരണവുമായി കെ സുധാകരൻ
മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് ഫോൺ വന്നത് ഗുരുപത്‌വന്ദ് സിംഗ് പന്നുൻ എന്ന പേരിലാണ്. ഹിമാചൽ പ്രദേശ് പഞ്ചാബിന്റെ ഭാഗമാണ്. പഞ്ചാബിനെ സ്വതന്ത്രമാക്കിയാൽ അടുത്ത ലക്ഷ്യം ഹിമാചൽ പ്രദേശ് ആണെന്നും ഭീകരൻ പറഞ്ഞതായി ജയ്‌റാം താക്കൂർ പറഞ്ഞു.
സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Post Your Comments