ദുബൈ: ലോകത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുര്‍ജ് ഖലീഫയുടെ ഏറ്റവും മുകളില്‍ എയര്‍ഹോസ്റ്റസ്. സോഷ്യൽ മീഡിയയിലൂടെ എമിറേറ്റ്സ് എയര്‍ലൈന്‍സ് കഴിഞ്ഞ ദിവസം പുറത്തുവിട്ട വീഡിയോയിലാണ് ബുര്‍ജ് ഖലീഫയുടെ ഏറ്റവും മുകൾ വശത്ത് നിൽക്കുന്ന ദൃശ്യങ്ങൾ ഉള്ളത്. യുഎഇയെ യാത്രവിലക്കുള്ള പട്ടികയില്‍ നിന്ന് ബ്രിട്ടന്‍ ഒഴിവാക്കിയതിന് നന്ദി പറയുന്ന പോസ്റ്ററുകള്‍ ഈ വീഡിയോയിൽ കാണിക്കുന്നുണ്ട്.
എയര്‍ ഹോസ്റ്റസ് നില്‍ക്കുന്നത് ബുര്‍ജിന് മുകളിലാണെന്ന് വിഡിയോയിൽ വ്യക്തമായി കാണിക്കുന്നുണ്ട്. ഇതോടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. അതോടൊപ്പം എല്ലാവര്‍ക്കും വീഡിയോയുടെ വാസ്തവത്തെക്കുറിച്ചറിയാൻ ആകാംക്ഷയായി. വീഡിയോ യഥാര്‍ത്ഥമാണോ, എയര്‍ഹോസ്റ്റസ് വേഷത്തില്‍ ബുര്‍ജിന് ഏറ്റവും മുകളില്‍ നിന്ന സ്ത്രീയാരാണ് തുടങ്ങിയ സംശയങ്ങള്‍ പലരും സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചു.
എന്നാൽ ഇക്കാര്യത്തില്‍ വീഡിയോ നിര്‍മാണ കമ്പനി തന്നെ ഇപ്പോൾ വിശദീകരണവുമായി രംഗത്തു വന്നിരിക്കുകയാണ്. വീഡിയോ യഥാര്‍ത്ഥമാണെന്നും ഇതിൽ അഭിനയിച്ചത് നികോള്‍ സ്മിത്ത് ലുഡ്വിക് എന്ന സ്കൈഡൈവറാണെന്നും കമ്പനി വിശദമാക്കി. അവിശ്വസനീയമായ സാഹസത്തിന് മുതിര്‍ന്ന ലുഡ്വിക്കിനെ ഭൂമുഖത്തെ ഏറ്റവും ധീരയായ വനിതയെന്നാണ് നിര്‍മാണ കമ്പനി വിശേഷിപ്പിക്കുന്നത്. സഞ്ചാരി, സ്കൈഡൈവര്‍, യോഗ ഇന്‍സ്ട്രക്ടര്‍, ഹൈകര്‍, അഡ്വഞ്ചര്‍ എന്നിങ്ങനെ വിവിധ മേഖലകളിൽ വിദഗ്ദയാണ് ലുഡ്വിക്.
Reconnect with your loved ones or take a fabulous vacation.
From 8th August travel to the UK gets easier.#FlyEmiratesFlyBetter pic.twitter.com/pEB2qH6Vyo
— Emirates Airline (@emirates) August 5, 2021
Post Your Comments