കോഴിക്കോട്: വിവാദത്തിന് മേൽ വിവാദം സൃഷ്ടിച്ച് ചന്ദ്രിക. പത്രത്തിനായി രണ്ടുതവണ പിരിച്ച വാര്‍ഷിക വരിസംഖ്യ കാണാന്‍ ഇല്ലെന്ന് ജീവനക്കാരുടെ പരാതിയാണ് ഇപ്പോൾ പുതിയ വിവാദമായി ഉയർന്നിരിക്കുന്നത്. 2016 – 17 ല്‍ പിരിച്ച 16.5 കോടിയും 2020 ല്‍ പിരിച്ച തുകയും കാണാനില്ലെന്നാണ് ജീവനക്കാര്‍ ഉയര്‍ത്തുന്ന പരാതി. ജീവനക്കാര്‍ നല്‍കിയ പരാതിയുടെ പകര്‍പ്പ് മാധ്യമങ്ങൾക്ക് ലഭിച്ചിട്ടുണ്ട്.
Also Read:കേരളത്തിലേക്ക് ഒളിമ്പിക്‌സ് മെഡലെത്തിച്ച ശ്രീജേഷിന് സർക്കാർ വക കൈത്തറി മുണ്ടും ഷർട്ടും സമ്മാനം
2021 മെയ് മാസത്തിലാണ് ഇതുസംബന്ധിച്ച് ജീവനക്കാര്‍ ലീഗ് നേതൃത്വത്തിന് കത്തുനല്‍കിയത്. ചന്ദ്രികയുടെ കണ്ണായ ഭൂമി ആരുമറിയാതെ വിറ്റെന്നും പരാതിയില്‍ വ്യക്തമാക്കുന്നുണ്ട്. ഇതോടെ നേതൃത്വത്തിനെതിരെ വലിയ വിമർശനങ്ങളാണ് ഉയർന്നു കേൾക്കുന്നത്.
ചന്ദ്രിക പത്രത്തിന്റെ അക്കൗണ്ടിലേക്ക് കള്ളപ്പണം നിക്ഷേപിച്ചുവെന്ന കേസിൽ ഇ ഡി യുടെ അന്വേഷണം തുടരുകയാണ്. കുഞ്ഞാലിക്കുട്ടിക്കെതിരെ പാർട്ടിയിൽ നിന്ന് തന്നെ വലിയ വിമർശനങ്ങളാണ് ഉയർന്നുകൊണ്ടിരിക്കുന്നത്. എന്നാൽ കുഞ്ഞാലിക്കുട്ടിയെ പിന്തുണച്ച് കെ എം ഷാജിയും മറ്റു പല നേതാക്കളും രംഗത്തെത്തിയിട്ടുണ്ട്.
Post Your Comments