ടോക്കിയോ: ഇന്ത്യൻ ഗുസ്തി താരം ദീപക് പുനിയയുടെ വിദേശ കോച്ച് മുറാദ് ഹൈദ്രോവിനെ ഒളിമ്പിക്സ് വില്ലേജിൽ നിന്ന് പുറത്താക്കി. ദീപക് പുനിയയും സാൻ മരീനോയുടെ മൈലസ് നാസിമും തമ്മിൽ നടന്ന വെങ്കല മെഡൽ മത്സരം നിയന്ത്രിച്ച റഫറിയെ അക്രമിച്ചതിനെ തുടർന്നാണ് മുറാദ് ഹൈദ്രോവിനെ പുറത്താക്കിയത്.
പുനിയയുടെ പരിശീലകൻ മുറാദ് ഹൈദ്രോവ് മത്സരം നിയന്ത്രിച്ച റഫറിയുടെ മുറിയിൽ കയറി അദ്ദേഹത്തെ ആക്രമിക്കുകയിരുന്നു. വ്യാഴാഴ്ച മത്സരം അവസാനിച്ചതിന് തൊട്ടുപിന്നാലെയാണ് സംഭവം. തുടർന്ന് രാജ്യാന്തര ഒളിമ്പിക്സ് കമ്മിറ്റി മുറാദിന്റെ അക്രഡിറ്റേഷൻ റദ്ദാക്കി.
ബെലാറസുകാരനായ 42കാരൻ മുറാദ് ഹൈദ്രോവ് 2008 ബെയ്ജിങ് ഒളിമ്പിക്സ് വെള്ളി മെഡൽ ജേതാവാണ്. നേരത്തെ 2004 ഒളിമ്പിക്സിൽ ക്വാർട്ടർ പോരാട്ടത്തിൽ തന്നെ തോൽപ്പിച്ച താരത്തെ സ്റ്റേഡിയത്തിനു പുറത്തു കായികമായി നേരിട്ടതിനെ തുടർന്ന് അയോഗ്യനാക്കപ്പെട്ട ചരിത്രവും മുറാദ് ഹൈദ്രോവിനുണ്ട്.
Post Your Comments