തിരുവനന്തപുരം: കോവിഡ് കാരണം കോളേജുകള്‍ അടച്ചതോടെ ഗസ്റ്റ് അധ്യാപകര്‍ പ്രതിസന്ധിയില്‍. മാസങ്ങളായി ശമ്പളം മുടങ്ങിക്കിടക്കുന്നതിനാല്‍ എന്ത് ചെയ്യണമെന്ന് അറിയാത്ത അവസ്ഥയിലാണ് ഇവര്‍. ഇതിനിടെ ഗസ്റ്റ് അധ്യാപകരുടെ ശമ്പളം മുടങ്ങിയത് ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്ന ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍.ബിന്ദുവിന്റെ പ്രസ്താവന പ്രതിഷേധത്തിന് വഴിതുറന്നിരിക്കുകയാണ്.
Also Read: ഇന്നലെ സ്ഥിരീകരിച്ചത് വെറും 28 കോവിഡ് കേസുകൾ : കോവിഡ് പ്രതിരോധത്തിൽ മാതൃകയായി യോഗിയുടെ ഉത്തർ പ്രദേശ്
പല തരത്തിലുള്ള സാങ്കേതിക കാരണങ്ങളും പറഞ്ഞാണ് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസുകളില്‍ ഗസ്റ്റ് അധ്യാപകരുടെ വേതനം തടഞ്ഞുവെച്ചിരിക്കുന്നത്. നിയമസഭയില്‍ പി.ടി തോമസ് ഇതുമായി ബന്ധപ്പെട്ട ചോദ്യം ഉന്നയിച്ചപ്പോള്‍ വിഷയം ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നായിരുന്നു മന്ത്രിയുടെ മറുപടി. ഇതോടെ മൂന്ന് മാസം മുതല്‍ ഒരു വര്‍ഷം വരെ ശമ്പളം മുടങ്ങിയവരുടെ പട്ടിക പുറത്തുവിട്ടാണ് ഗസ്റ്റ് അധ്യാപകര്‍ മന്ത്രിയ്ക്ക് മറുപടി നല്‍കിയത്.
വയനാട്ടിലെ പല കോളേജുകളിലും ഗസ്റ്റ് അധ്യാപകര്‍ക്ക് കഴിഞ്ഞ വര്‍ഷം ജൂണ്‍ മുതലുള്ള ശമ്പളം ലഭിച്ചിട്ടില്ല. ഇതുമായി ബന്ധപ്പെട്ട് പുല്‍പ്പള്ളി കോളേജില്‍ പരസ്യ പ്രതിഷേധം അരങ്ങേറിയിരുന്നു. 99 പേര്‍ രേഖാമൂലം പരാതി നല്‍കിയിട്ടും ഇതൊന്നും ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്ന പ്രസ്താവന മന്ത്രി തിരുത്തണമെന്നാണ് അധ്യാപകര്‍ ആവശ്യപ്പെടുന്നത്.
Post Your Comments