KeralaLatest NewsNews

ഇമ്യൂണിറ്റി പാസ്പോര്‍ട്ടിൽ കുടുങ്ങി: കേരളത്തെ ചേരിതിരിച്ച് പിണറായി സർക്കാർ

സ്വകാര്യ ആശുപത്രികളില്‍ 650 - 950 രൂപക്ക് വാക്സിനെടുക്കാന്‍ എത്ര കുടുംബങ്ങള്‍ക്ക് കഴിയുമെന്നാണ് ചോദ്യം.

തിരുവനന്തപുരം: ജനങ്ങള്‍ക്ക് കടകളില്‍ പോകാന്‍ കോവിഡ് വാക്സീൻ സർട്ടിഫിക്കേറ്റ് ആവശ്യമാണെന്ന സർക്കാരിന്റെ പ്രസ്താവന (ഇമ്യൂണിറ്റി പാസ്പോര്‍ട്ട്) പൂർണ പരാജയത്തിലേക്ക്. നിയമപരമായ അസമത്വത്തിന് പുറമെ ഒരുവിഭാഗം ജനങ്ങളെ വര്‍ഗപരവും സാമൂഹികവുമായി പുറന്തള്ളുന്ന നിര്‍ദേശങ്ങള്‍ രണ്ട് തട്ടായി സമൂഹത്തെ വേര്‍തിരിക്കുകയും ചെയ്യുന്നു. സാമൂഹിക ഉള്‍ക്കാഴ്ചയോടെ രാഷ്ട്രീയ തീരുമാനം സ്വീകരിക്കുന്നതിന് പകരം ഉദ്യോഗസ്ഥ, പൊലീസിെന ആശ്രയിക്കുകയാണ് സര്‍ക്കാര്‍.

ചട്ടം 300 പ്രകാരം നിയമസഭയില്‍ സര്‍ക്കാര്‍ തീരുമാനം പ്രഖ്യാപിച്ച മന്ത്രി പുതിയ നിര്‍ദേശങ്ങള്‍ പാലിക്കുന്നത് അഭികാമ്യമെന്നാണ് പ്രസ്താവിച്ചത്. എന്നാല്‍, നിര്‍ദേശം കര്‍ശനമായി പാലിക്കണമെന്ന നിലയിലാണ് ഉത്തരവിറങ്ങിയത്. സാധാരണ, സര്‍ക്കാറിന്റെ രാഷ്ട്രീയ തീരുമാനമാണ് മന്ത്രിസഭയില്‍ പ്രഖ്യാപിക്കുന്നത്. എന്നാല്‍, ഉത്തരവിറക്കുമ്പോള്‍ ചീഫ് സെക്രട്ടറി ഉള്‍പ്പെട്ട ഉദ്യോഗസ്ഥ ലോബി അത് ‘തിരുത്തി’. ഇതില്‍ സര്‍ക്കാറിന് ഇടപെടാന്‍ കഴിഞ്ഞില്ലായെന്നത് ഇടത് കേന്ദ്രങ്ങളെപോലും അദ്ഭുതപ്പെടുത്തി.

Read Also: അഴിമതി കേസ്: ബി എസ് യെദ്യൂരപ്പയും മകനും ഉൾപ്പെടെയുള്ളവർക്ക് നോട്ടീസ് അയച്ച് കർണാടക ഹൈക്കോടതി

സമൂഹത്തിലെ ഉന്നതോദ്യോഗസ്ഥര്‍ക്കും സ്വാധീനശക്തിയും സുസ്ഥിരവരുമാനവും ഉള്ളവര്‍ക്കും മാത്രമേ സര്‍ക്കാറിെന്‍റ പുതിയ മാനദണ്ഡങ്ങള്‍ പാലിക്കാന്‍ കഴിയൂ. സമൂഹത്തെ ഉള്ളവര്‍/ ഇല്ലാത്തവരെന്ന് വര്‍ഗപരമായും സാമൂഹികമായും വിഭജിക്കുകകൂടിയാണ് ഇടതുപക്ഷ സര്‍ക്കാര്‍ എന്നാണ് വിമര്‍ശം. ദിവസവേതനക്കാര്‍, വഴിയോര കച്ചവടക്കാര്‍, സ്വയം തൊഴില്‍ ഉപജീവനക്കാര്‍, വയോധികര്‍, ദലിതര്‍, ആദിവാസികള്‍, ലൈംഗിക ന്യൂനപക്ഷങ്ങള്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം എത്രത്തോളം പാലിക്കാനാകുമെന്നാണ് ആശങ്ക.

42.14 ശതമാനം പേര്‍ക്ക് മാത്രം ഒന്നാം ഡോസ് വാക്സിനും 17.66 ശതമാനത്തിന് രണ്ടാം ഡോസും മാത്രമാണ് നല്‍കാനായത്. വാക്സിന്‍ നല്‍കേണ്ട ഉത്തരവാദിത്തം സര്‍ക്കാറിനാണ്. ഇപ്പോള്‍ വാക്സിനെടുക്കേണ്ട ഉത്തരവാദിത്തം ജനങ്ങളുടെ മേലാക്കി. സ്വകാര്യ ആശുപത്രികളില്‍ 650 – 950 രൂപക്ക് വാക്സിനെടുക്കാന്‍ എത്ര കുടുംബങ്ങള്‍ക്ക് കഴിയുമെന്നാണ് ചോദ്യം.

shortlink

Post Your Comments


Back to top button