കോഴിക്കോട്: ലീഗിൽ നടക്കുന്ന അഭിപ്രായ ഭിന്നതകൾക്ക് മറുപടിയുമായി കെ പി എ മജീദ് രംഗത്ത്. ഇപ്പോള്‍ ലീഗിനെ താറടിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ലീഗ് യോഗവുമായി ബന്ധപ്പെട്ട് വരുന്ന വാര്‍ത്തകളില്‍ പലതും വ്യാജമാണെന്ന് കെപിഎ മജീദ് പറഞ്ഞു. റാഫി പുതിയകടവ് നടത്തിയത് അംഗീകരിക്കാനാകാത്ത ഒരു തെറ്റാണ്. മുഈന്‍ അലിയുടെ നടപടി തെറ്റായെന്ന് എല്ലാവരും യോഗത്തില്‍ ഒരുപോലെ അഭിപ്രായപ്പെട്ടെന്നും കെപിഎ മജീദ് പറഞ്ഞു.
Also Read:ബാത്ത്‌റൂം ദുര്‍ഗന്ധത്തിന് പരിഹാരം വെളുത്തുള്ളി
മുഈന്‍ അലിക്കെതിരെ നടപടി വേണമെന്ന കുഞ്ഞാലിക്കുട്ടിയുടെ നിലപാട് ഇന്നലെ ചേര്‍ന്ന ഉന്നതാധികാര സമിതി തള്ളുകയായിരുന്നു. രാഷ്ട്രീയം വിടുമെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞെങ്കിലും പാണക്കാട് കുടുംബത്തിനെതിരെ നടപടി പറ്റില്ലെന്ന് മറ്റുള്ളവര്‍ നിലപാട് സ്വീകരിച്ചു. പിഎംഎ സലാം മാത്രമാണ് കുഞ്ഞാലിക്കുട്ടിയെ അനുകൂലിച്ചതെന്നും കെപിഎ മജീദ് വ്യക്തമാക്കി.
അതേസമയം, മുസ്ലിം ലീഗിലെ പൊട്ടിത്തെറി അണികളിലേക്കും പടർന്നിട്ടുണ്ട്. വലിയ വിമർശനമാണ് അണികളിൽ നിന്നും നേതാക്കൾക്ക് കേൾക്കേണ്ടി വരുന്നത്. പാണക്കാട് കുടുംബവും കുഞ്ഞാലിക്കുട്ടിയും തമ്മിലാണ് നിലവിൽ ഭിന്നതകൾ നിലനിൽക്കുന്നത്.
Post Your Comments