ന്യൂഡല്‍ഹി: രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില മാറ്റമില്ലാതെ തുടരുന്നു. തുടര്‍ച്ചയായ 22-ാം ദിവസമാണ് പെട്രോള്‍ വില മാറ്റമില്ലാതെ തുടരുന്നത്. വലിയൊരു ഇടവേളയ്ക്ക് ശേഷമാണ് രാജ്യത്ത് ഇത്രയും ദിവസം പെട്രോള്‍, ഡീസല്‍ നിരക്ക് മാറ്റമില്ലാതെ തുടരുന്നത്.
Read Also : തുടരുന്ന ഹുങ്ക്: 17 കാരന്റെ മുഖത്തടിച്ചും സ്ത്രീകളെ ഉപദ്രവിച്ചും പോലീസിന്റെ ‘കൃത്യനിർവഹണ’മെന്ന് പരാതി
ആഗോള വിപണിയില്‍ ഇന്ധനവിലയിലുണ്ടായ ഇടിവാണ് നിലവില്‍ ഇന്ധനവില രാജ്യത്ത് കൂടാതെ ഇരിക്കാനുള്ള കാരണം. ആഗോള ക്രൂഡ് വില ജൂലൈയില്‍ ബാരലിന് 70 ഡോളര്‍ മുതല്‍ ബാരലിന് 77 ഡോളര്‍ വരെ എത്തിയിരുന്നു. എന്നാല്‍ പിന്നീട് ഇത് വീണ്ടും 70ന് താഴേക്ക് പതിച്ചു. ഇന്റര്‍കോണ്ടിനെന്റല്‍ എക്സ്ചേഞ്ചിലെ ബ്രെന്റ് ക്രൂഡ് ഓയിലിന്റെ ഒക്ടോബര്‍ കരാര്‍ ബാരലിന് 70.70 ഡോളറാണ്.
വര്‍ദ്ധിച്ചുവരുന്ന കോവിഡ് കേസുകളും ആഗോളതലത്തില്‍ വ്യാവസായിക വീണ്ടെടുക്കല്‍ മന്ദഗതിയിലാക്കിയതും യുഎസ് എണ്ണ ശേഖരം വര്‍ദ്ധിക്കുകയും ചെയ്ത സാഹചര്യത്തിലാണ് ആഗോള വിപണിയില്‍ ഇന്ധനവില ഇടിയാന്‍ കാരണമായത്. അതേസമയം ആഗോള വിപണിയിലെ ഇടിവ് പ്രാദേശിക തലത്തില്‍ പ്രതിഫലിക്കുന്നില. നിലവിലുള്ള വില തുടരുകയാണ് എണ്ണ കമ്പനികള്‍ ചെയ്യുന്നത്.
ജൂലൈ 17ന് ആണ് രാജ്യത്ത് അവസാനമായി പെട്രോള്‍ വര്‍ധിപ്പിച്ചത്. 30 പൈസയായിരുന്നു അന്ന് കൂടിയത്. തിരുവനന്തപുരത്ത് പെട്രോളിന് 103.95 രൂപയാണ് ഇപ്പോഴത്തെ വില. കൊച്ചിയില്‍ 102.06 രൂപയും കോഴിക്കോട് 102.26 രൂപയുമാണ് ഇന്നത്തെ പെട്രോള്‍ വില. ജൂലൈ 15നാണ് ഡീസല്‍ വില അവസാനമായി വര്‍ധിപ്പിച്ചത്. തിരുവനന്തപുരത്ത് 96.47 രൂപയും കൊച്ചിയില്‍ 94.82 രൂപയുമാണ് ഒരു ലിറ്റര്‍ ഡീസലിന്റെ ഇന്നത്തെ വില. കോഴിക്കോട് ഡീസലിന് 95.10 രൂപയുമാണ്.
Post Your Comments